നടി ആക്രമിക്കപ്പെട്ട കേസ്: സാക്ഷികളെ വീണ്ടും വിസ്തരിക്കാന്‍ അനുമതി; സ്‌പെഷല്‍ പ്രോസിക്യൂട്ടറെ നിയമിക്കാനും നിര്‍ദ്ദേശം

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ പുതിയതായി അഞ്ചു സാക്ഷികളെ വിസ്തരിക്കാന്‍ അനുമതി നല്‍കി ഹൈക്കോടതി. പത്തു ദിവസത്തിനകം സ്‌പെഷല്‍ പ്രോസിക്യൂട്ടറെ നിയമിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.

കേസില്‍ 16 സാക്ഷികളുടെ പുനര്‍വിസ്താരത്തിനാണ് പ്രോസിക്യൂഷന്‍ അനുമതി തേടിയിരുന്നത്. ഇവരില്‍ നിന്ന് കൂടുതല്‍ വിശദീകരണങ്ങള്‍ തേടേണ്ടതുണ്ടെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. ഏഴുപേര്‍ നേരത്തെ സാക്ഷി പറഞ്ഞവരാണ്. ഒന്‍പത് പേരെ പുതുതായി വിസ്തരിക്കണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു.