സാമന്തയുമായുള്ള വിവാഹമോചനവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി നാഗചൈതന്യ. തങ്ങൾ രണ്ടുപേരുടെയും നന്മയ്ക്കു വേണ്ടി എടുത്ത തീരുമാനമായിരുന്നു വേർപിരിയലെന്ന് നാഗചൈതന്യ പറഞ്ഞു. പിരിഞ്ഞിരിക്കുന്നതിൽ കുഴപ്പമില്ല. അവൾ സന്തോഷവതിയാണെങ്കിൽ താനും സന്തോഷവാനാണ്. ആ സാഹചര്യത്തിൽ നല്ല തീരുമാനമായിരുന്നു അതെന്നും നാഗചൈതന്യ വ്യക്തമാക്കി. ‘ബംഗാർരാജു’ എന്ന ചിത്രത്തിന്റെ പ്രമോഷൻ പരിപാടിക്കിടെയായിരുന്നു താരം ഇക്കാര്യം അറിയിച്ചത്.
ഏറെ നാളത്തെ അഭ്യൂഹങ്ങൾക്കൊടുവിലാണ് താരദമ്പതികൾ വേർപിരിയുകയാണെന്ന വിവരം ഇരുവരും സ്ഥിരീകരിച്ചത്. 2017 ലായിരുന്നു സാമന്തയും നാഗചൈതന്യയും വിവാഹിതരായത്.. നാല് വർഷങ്ങൾക്ക് ശേഷം പരസ്പര സമ്മതത്തോടെയാണ് ഇരുവരും വേർപിരിഞ്ഞത്. ഒരുപാട് ആലോചനകൾക്കു ശേഷമാണ് വിവാഹമോചനമെന്ന തീരുമാനത്തിൽ എത്തിയതെന്നും തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നും സാമന്തയും നിത്യചൈതന്യയും നേരത്തേ ആരാധകരോട് അഭ്യർഥിച്ചിരുന്നു.
അതേസമയം 200 കോടി രൂപയാണ് നാഗചൈതന്യയുടെ കുടുംബം ജീവനാംശമായി നടിയ്ക്ക് നൽകാനൊരുങ്ങിയത്. എന്നാൽ ഈ തുക തനിക്ക് വേണ്ടന്ന് സാമന്ത പറഞ്ഞതായിട്ടുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഒരു രൂപ പോലും വേണ്ടെന്ന് നടി നാഗചൈതന്യയുടെ കുടുംബത്തെ അറിയിച്ചുവെന്നായിരുന്നു റിപ്പോർട്ടുകൾ.

