ഇന്ത്യയില്‍ 17 ലക്ഷം വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ നിരോധിച്ചതായി കമ്പനി

ന്യൂഡല്‍ഹി: 17 ലക്ഷം ഇന്ത്യന്‍ അക്കൗണ്ടുകളാണ് നവംബറില്‍ നിരോധിച്ചതെന്ന് ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്ആപ്പ് . 602 പരാതികളുടെ അടിസ്ഥാനത്തിലായിരുന്നു ഈ നീക്കമെന്നും വാട്‌സ്ആപ്പ് വ്യക്തമാക്കി. വാട്‌സ്ആപ്പ് ദുരുപയോഗം ചെയ്യുന്നത് തടയുകയാണ് പ്രധാന ലക്ഷ്യമെന്നും വാട്‌സ്ആപ്പ് വക്താവ് അറിയിച്ചു.

പുതിയ ഐടി നിയമം അനുസരിച്ചാണ് വാട്‌സ്ആപ്പ് കണക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത്. ആറാമത്തെ പ്രതിമാസ റിപ്പോര്‍ട്ടിലാണ് നവംബറിലെ കണക്കുകള്‍ ഉള്‍പ്പെടുന്നത്. ഉപയോക്താവിന്റെ സുരക്ഷ കണക്കിലെടുത്താണ് പതിവായി റിപ്പോര്‍ട്ട് തയ്യാറാക്കുന്നത്. ഉപയോക്താവ് നല്‍കുന്ന പരാതികളുടെ അടിസ്ഥാനത്തില്‍ സ്വീകരിച്ച നടപടികളാണ് റിപ്പോര്‍ട്ടിലെ ഉള്ളടക്കം.