ജർമ്മനിയിലെ ആണവനിലയങ്ങളിൽ പകുതിയും അടച്ചുപൂട്ടി; അവശേഷിക്കുന്നവ ഈ വർഷം അവസാനത്തോടെ പ്രവർത്തനം അവസാനിപ്പിക്കും

ബെർലിൻ: ജർമ്മനിയിലെ ആണവനിലയങ്ങളിൽ മൂന്നെണ്ണം അടച്ചുപൂട്ടി. പതിറ്റാണ്ടുകളായി പ്രവർത്തനം തുടരുന്ന ആറു ആണവനിലയങ്ങളിൽ പകുതിയും അടച്ചുപൂട്ടിയതെന്നാണ് റിപ്പോർട്ട്. ബാക്കിയുള്ളവ ഈ വർഷം അവസാനത്തോടെ അടച്ചുപൂട്ടാനാണ് ജർമ്മനിയുടെ തീരുമാനം. മൂന്ന് ബില്യൻ ഡോളർ നഷ്ടപരിഹാരം നൽകിയാണ് ആണവോർജ കമ്പനികൾ സർക്കാർ അടച്ചു പൂട്ടുന്നത്. ഫോണിൽ ഇന്ധനങ്ങളിൽ നിന്നും പുനരുപയോഗ ഇന്ധന സ്രോതസ്സുകളിലേക്ക് മടങ്ങാനും ഊർജാവശ്യത്തിന് ആണവനിലയങ്ങൾ ഉപയോഗിക്കുന്നത് അവസാനിപ്പിക്കാനും കഴിഞ്ഞ വർഷം ജർമനി തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് പുതിയ നടപടി.

1980-കളിൽ ജർമനിയിൽ പ്രവർത്തനമാരംഭിച്ച മൂന്ന് ആണവനിലയങ്ങളാണ് അടച്ചു പൂട്ടിയത്. ബ്രോക്ഡോർഫ് ആണവനിലയവും ഉൾപ്പെടെയുള്ളവയാണ് അടച്ചു പൂട്ടിയതെന്ന് അധികൃതർ വ്യക്തമാക്കി. 1986-ൽ സോവിയറ്റ് യൂണിയനിൽ ഉണ്ടായ ചെർണോബിൽ ആണവനിലയ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ബ്രോക്‌ഡോർഫ് ആണവനിലയത്തിനെതിരെ പ്രതിഷേധം നടത്തിയിരുന്നു. ഗ്രോന്ദെ ആണവനിലയം, പടിഞ്ഞാറൻ മ്യൂണിച്ചിൽ നിന്നും 80 കിലോമീറ്റർ അകലെയുള്ള ഗ്രന്ദർമിൻജൻ ആണവനിലയം തുടങ്ങിയവയും അടച്ചു പൂട്ടിയിട്ടുണ്ട്. ഇനി അവശേഷിക്കുന്ന മൂന്ന് ആണവനിലയങ്ങൾ 2022 അവസാനത്തോടെ പ്രവർത്തനം അവസാനിപ്പിക്കും.

ജെറാർഡ് ഷ്രോഡറിന്റെ നേതൃത്വത്തിലുള്ള മധ്യ-ഇടതുപക്ഷ സർക്കാർ 2002-ലാണ് ആണവനിലയങ്ങളുടെ പ്രവർത്തനം അവസാനിപ്പിക്കുന്നതിനെ കുറിച്ച് ചിന്തിക്കുന്നത്. അതിന്റെ തുടർച്ചയായാണ് അദ്ദേഹത്തിന്റെ പിൻഗാമിയായ ആഞ്ചലാ മെർക്കൽ, 2022-ഓടെ ആണവനിലയങ്ങൾ അടച്ചുപൂട്ടാനുള്ള തീരുമാനമെടുത്തത്. 2011-ൽ ജപ്പാനിലുണ്ടായ ഫുക്കുഷിമ ആണവ ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് ആണവനിലയങ്ങളുടെ പ്രവർത്തനം തുടരാനുള്ള മുൻ തീരുമാനം മെർക്കൽ തിരുത്തിയത്.