കഴിഞ്ഞ രണ്ടര വർഷമായി ജമ്മു കശ്മീരിൽ വികസന മുരടിപ്പ്; വിമർശനവുമായി ഗുലാം നബി ആസാദ്

ശ്രീനഗർ:ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെതിരെ വിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നാബി ആസാദ്. കഴിഞ്ഞ രണ്ടര വർഷമായി ജമ്മു കശ്മീരിൽ വികസന മുരടിപ്പാണെന്ന് അദ്ദേഹം പറഞ്ഞു. ഇതിലും ഭേദം രാജഭരണമായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ജമ്മു കശ്മീരിൽ ആറു മാസം കൂടുമ്പോൾ തലസ്ഥാനം മാറ്റുന്ന ദർബാർ മൂവ് എന്ന സമ്പ്രദായത്തെ താൻ പിന്തുണയ്ക്കുന്നു. രാജഭരണത്തിൽ തുടങ്ങിവച്ച ഈ സമ്പ്രദായം കശ്മീരിന്റെയും ജമ്മുവിന്റെയും വികസനത്തിന് വലിയ പങ്കുവഹിച്ചിട്ടുള്ളതാണ്. നിലവിലെ സർക്കാരിനെക്കാളും നന്നായി ജമ്മു-കശ്മീർ ഭരിച്ചത് ഏകാധിപതികളെന്ന് ചരിത്രം വിളിച്ച രാജാക്കൻമാരാണൈന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ദർബാർ മൂവ്, ഭൂമിയുടെയും ജോലിയുടെയും സംരക്ഷണം. ജമ്മു കശ്മീരിലെ ബിസിനസ്, വികസനം, കൃഷി തുടങ്ങി എല്ലാ കാര്യങ്ങളിലും ഇപ്പോൾ പ്രതിസന്ധിയാണ്. ദാരിദ്രത്തിലേക്കാണ് സംസ്ഥാനം നീങ്ങുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.