ഈ വാക്‌സിന് ഒമിക്രോണിനെ പ്രതിരോധിക്കാനുള്ള കഴിവ് കുറവ്; നിർണായക വെളിപ്പെടുത്തലുമായി ഗവേഷകർ

ജോഹന്നാസ്ബർഗ്: ഒമിക്രോൺ വകഭേദവുമായി ബന്ധപ്പെട്ട് നിർണായക കണ്ടെത്തലുമായി ഗവേഷകർ. ഫൈസർ വാക്സിന് ഒമിക്രോണിനെ പ്രതിരോധിക്കാനുളള കഴിവ് കുറവാണെന്നാണ് ഗവേഷകരുടെ കണ്ടെത്തൽ. 33 ശതമാനം മാത്രമാണ് വാക്സിന്റെ പ്രതിരോധശേഷിയെന്നും ഗവേഷകർ വ്യക്തമാക്കുന്നു. ദക്ഷിണാഫ്രിക്കയിലെ ഏറ്റവും വലിയ സ്വകാര്യ ഹെൽത്ത് ഇൻഷ്വർ സ്ഥാപനമായ ഡിസ്‌കവർ ഹെൽത്തും ദക്ഷിണാഫ്രിക്കൻ മെഡിക്കൽ ഗവേഷണ കൗൺസിലും ചേർന്ന് നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

കോവിഡിന്റെ ഏറ്റവും പുതിയ വകഭേദമായ ഒമിക്രോൺ മുൻപ് കണ്ടെത്തിയ ഡെൽറ്റ പോലെയുളള വകഭേദങ്ങളുടെയത്ര മാരകമാവില്ലെന്നും പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു. രാജ്യത്തെ മറ്റ് പകർച്ചാവ്യാധിയെക്കാൾ 90 ശതമാനം വേഗം പടർന്നുപിടിക്കുന്നതാണ് ഒമിക്രോൺ. അതേസമയം ലോകത്ത് പടരുന്നതെന്നാണ് ലോകാരോഗ്യ സംഘടന തലവൻ ടെഡ്രോസ് അദാനം ഗബ്രേയ്സസ് നൽകുന്ന മുന്നറിയിപ്പ്. ഇതുവരെ 77 രാജ്യങ്ങളിലാണ് ഒമിക്രോൺ റിപ്പോർട്ട് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഒമിക്രോണിനെ വിലകുറച്ച് കാണരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു.