തലയിൽ ചുമടെടുക്കുന്നത് മാനുഷിക വിരുദ്ധം; നിർണായക പരാമർശവുമായി ഹൈക്കോടതി

കൊച്ചി: തലയിൽ ചുമടെടുക്കുന്നത് മാനുഷിക വിരുദ്ധമാണെന്ന നിരീക്ഷണവുമായി കേരളാ ഹൈക്കോടതി. തലച്ചുമടിനെ നിരോധിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. മറ്റ് രാജ്യങ്ങളിൽ തലച്ചുമട് ജോലിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

തലച്ചുമടെടുക്കുന്ന തൊഴിലാളികൾക്ക് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാകുന്നുണ്ടെന്നും കോടതി നിരീക്ഷിച്ചു. ഹെഡ്‌ലോഡഡ് വർ്‌കേഴ്‌സ് ആക്ടുമായി ബന്ധപ്പെട്ട കേസിലായിരുന്നു കോടതിയുടെ പരാമർശം.

യന്ത്രങ്ങൾ ഇല്ലാത്ത കാലത്തേതാണ് തലച്ചുമട് രീതി. ഇനിയും ഇത് തുടരരുത്. വലിയ ഭാരം ശരീരത്തിലോ തലയിലോ ദീർഘകാലം ചുമക്കുന്നത് ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാക്കും. പേശികളെയും അസ്ഥികളെയും വരെ ഇത് ബാധിക്കും. നട്ടെല്ലിന് ക്ഷമുണ്ടാക്കുകയും ചെയ്യും. തൊഴിലാളികളെ സംരക്ഷിക്കേണ്ടതുണ്ടെന്ന് ഈ ഘട്ടത്തിൽ സർക്കാർ വ്യക്തമാക്കി. ചുമട്ട് തൊഴിലാളികൾ അങ്ങിനെ തന്നെ തുടരണമെന്നത് ചിലരുടെ ആഗ്രഹമാണെന്നും ഇതിന് പിന്നിൽ സ്വാർത്ഥതാത്പര്യങ്ങളാണെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വിമർശിച്ചു.