റിപ്പബ്ലിക് ദിനാഘോഷം; ഇത്തവണ അതിഥികളായെത്തുന്നത് അഞ്ച് രാജ്യങ്ങളിലെ തലവന്മാർ

ന്യൂഡൽഹി: അടുത്ത വർഷം നടക്കുന്ന റിപ്പബ്ലിക് ദിനത്തിൽ അതിഥികളായി എത്തുന്നത് അഞ്ച് രാഷ്ട്രങ്ങളിലെ തലവൻമാർ. മദ്ധ്യേഷ്യൻ രാജ്യങ്ങളായ കസാക്കിസ്താൻ, കിർഗിസ്താൻ, താജിക്കിസ്താൻ, തുർക്ക്മെനിസ്താൻ, ഉസ്ബെക്കിസ്താൻ എന്നീ രാജ്യങ്ങളിലെ രാഷ്ട്രത്തലവന്മാരാണ് റിപ്പബ്ലിക് ദിനാഘോഷത്തിൽ പങ്കെടുക്കായി ഇന്ത്യയിലെത്തുന്നത്.

2018 ലെ റിപ്പബ്ലിക് ദിനാഘോഷത്തിൽ ആസിയാൻ രാജ്യങ്ങളിലെ പ്രതിനിധികൾ പങ്കെടുത്തതിന് ശേഷം ആദ്യമായാണ് ഒരു ഗ്രൂപ്പ് രാഷ്ട്രങ്ങളെ റിപ്പബ്ലിക് ദിനത്തിൽ പങ്കെടുപ്പിക്കാനൊരുങ്ങുന്നത്. സാംസ്‌കാരികവും, നാഗരികവും, ചരിത്രപരവുമായ ബന്ധങ്ങൾ ഇന്ത്യയ്ക്ക് ഈ രാജ്യങ്ങളുമായി ഉണ്ട്. ലോകനേതാക്കളുമായി പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കുള്ള നയതന്ത്ര ബന്ധത്തിന്റെ പ്രതിഫലനം കൂടിയാണ് റിപ്പബ്ലിക് ദിനത്തിലെ സന്ദർശനം. രാഷ്ട്രത്തലവന്മാർ ഇന്ത്യയിലെത്തുന്നതോടെ രാജ്യങ്ങൾക്ക് ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടും.

കഴിഞ്ഞ വർഷം റിപ്പബ്ലിക് ദിനത്തിൽ യു കെ പ്രധാനമന്ത്രി ബോറിസ് ജോൺസൺ അതിഥിയായി എത്തുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാൽ കോവിഡ് പ്രതിസന്ധിയെ തുടർന്ന് അദ്ദേഹത്തിന് റിപ്പബ്ലികി ദിനാഘോഷത്തിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല.