ബ്രിക്സ് ചലച്ചിത്ര മേളയുടെ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; മികച്ച നടൻ ധനുഷ്

പനാജി: ബ്രിക്സ് ചലച്ചിത്ര മേളയുടെ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച നടനായി തമിഴ് നടൻ ധനുഷ് തെരഞ്ഞെടുക്കപ്പെട്ടു. അന്താരാഷ്ട്ര ചലച്ചിത്ര മേളയോട് അനുബന്ധിച്ചാണ് ബ്രിക്‌സ് മേള നടന്നത്. അസുരൻ എന്ന സിനിമയിലെ അഭിനയത്തിനാണ് ധനുഷ് മികച്ച നടനുള്ള പുരസ്‌കാരം ധനുഷ് സ്വന്തമാക്കിയത്. മികച്ച ബ്രിക്‌സ് ചിത്രത്തിനുള്ള പുരസ്‌കാരം ദക്ഷിണാഫ്രിക്കൻ ചിത്രം ബരാകാതും റഷ്യൻ ചിത്രം റഷ്യൻ ചിത്രം ദ സൺ എബൗവ് മി നെവർ സെറ്റ്സും പങ്കിട്ടു.

ബ്രസീൽ സംവിധായിക ലൂസിയ മൊറാദിനാണ് മികച്ച സംവിധാനത്തിനുള്ള പുരസ്‌കാരം ലഭിച്ചത്. ബ്രസീലിയൻ ചിത്രം അന്നയിലെ സംവിധാന മികവിനാണ് ലൂസിയ മൊറാദിന് ഈ അംഗീകാരം ലഭിച്ചത്. ലാറ ബൊസോണിയ്ക്ക് മികച്ച നടിക്കുള്ള പുരസ്‌കാരം ലഭിച്ചു. ഓൺ വീൽസ് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ലാറയ്ക്ക് ഇത്തരമൊരു അംഗീകാരം ലഭിച്ചത്. ജൂറിയിലെ ഒരോരുത്തരും ബ്രിക്സ് രാജ്യങ്ങളെയാണ് പ്രതിനിധീകരിക്കുന്നത്. ജൂറി ചെയർപേഴ്സൺ രാഹുൽ റാവയിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്നു.

ബ്രസിലീനെ പ്രതിനിധീകരിക്കുന്ന മരിയ ബ്ലാഞ്ചെ അൽസിന ഡി മെൻഡോണ, ദക്ഷിണാഫ്രിക്കയെ പ്രതിനിധീകരിക്കുന്ന താണ്ടി ഡേവിഡ്സ്, റഷ്യയെ പ്രതിനിധീകരിക്കുന്ന നീന കൊച്ചെലിയേവ, ചൈനയെ പ്രതിനിധീകരിക്കുന്ന ഹൗ കെമിംഗ് തുടങ്ങിയവരാണ് ജൂറിയിലെ മറ്റ് അംഗങ്ങൾ. അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ ബ്രിക്സ് ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നത് ഇതാദ്യമായാണ്.