ഹലാൽ ഭക്ഷണമെന്നത് വർഗീയത; ഭക്ഷണത്തിൽ തുപ്പുകയെന്നത് മുസ്ലിങ്ങൾക്കിടയിൽ നിർബന്ധകാര്യമാണെന്ന് പി സി ജോർജ്

കോട്ടയം: ഹലാൽ ഭക്ഷണമെന്നത് വർഗീയതയാണെന്ന് മുൻ എംഎൽഎ പി സി ജോർജ്. ഭക്ഷണത്തിൽ തുപ്പുകയെന്നത് മുസ്ലിങ്ങൾക്കിടയിൽ നിർബന്ധകാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ഷകിനാഹ് ന്യൂസിലെ ചർച്ചയിൽ സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ പരാമർശം. 2016 ലെ തെരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ ഖത്തീബ് വന്ന് മന്ത്രിച്ചൂതി ദേഹം മുഴുവൻ തുപ്പിയെന്നും കുളിച്ചാണ് പുറത്തിറങ്ങിയതെന്നും പി സി ജോർജ് വ്യക്തമാക്കി. തെരഞ്ഞെടുപ്പിനിടെ ഇവിടുത്തെ ഖത്തീബ് വന്നു. മുറ്റത്തിറങ്ങിയ വേളയിൽ എന്റെ ശരീരം മുഴുവൻ തുപ്പി. അവര് നന്മയ്ക്ക് വേണ്ടി ചെയ്തതാണ്. അവരുടെ വിശ്വാസമാണത്. താൻ അതിന് നിന്നു കൊടുത്തു. ഖത്തീബ് പോയപ്പോൾ പോയിക്കുളിച്ചു. അതുകഴിഞ്ഞ് ഒരു സുഹൃത്ത് വന്നു വീണ്ടും മേല്മുഴുവൻ തുപ്പി. അദ്ദേഹം പോയിക്കഴിഞ്ഞപ്പോൾ വീണ്ടും കുളിക്കുകയായിരുന്നുവെന്നും അദ്ദേഹം പറയുന്നു.

ഒരൊറ്റ മുസ്ലിം ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ചാൽ തുപ്പലില്ലാതെ തിന്നുകയില്ല ഒരാൾ പോലും. ചൂടുള്ള ഭക്ഷണം ഊതണം, ഇരുന്നു കൊണ്ടേ കഴിക്കാവൂ, പടിഞ്ഞാറോട്ടു നോക്കിക്കൊണ്ടു വേണം ഭക്ഷണം കഴിക്കാൻ, നിന്നുകൊണ്ട് കഴിക്കുകയാണ് എങ്കിൽ ഇടതുകാലിന്റെ തള്ളവിരൽ ചലിപ്പിച്ചു കൊണ്ടുവേണം കഴിക്കാൻ എന്നാണ് മുസ്ലീമിന്റെ നിയമം. ഭക്ഷണത്തിൽ തുപ്പുക എന്നത് ഇവരുടെ നിർബന്ധമായ കാര്യമാണ്. അത് നിഷേധിച്ചിട്ട് കാര്യമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ശബരിമലയിൽ അരവണയുണ്ടാക്കുന്നത് ഹലാൽ ശർക്കര കൊണ്ടാണ്. അതിലും തുപ്പിയിട്ടുണ്ടാകും. ശബരിമലയിൽ വിവരം കെട്ട ദേവസ്വം ബോർഡിന് അടികൊടുക്കേണ്ടേയെന്നും അദ്ദേഹം ചോദിച്ചു. ദേവസ്വം ബോർഡിന്റെ അരവണ ഉപേക്ഷിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.