ന്യൂഡൽഹി: ഫ്രാൻസിസ് മാർപാപ്പ ഇന്ത്യ സന്ദർശിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം സ്വീകരിച്ചാണ് അദ്ദേഹം ഇന്ത്യയിലേക്കെത്തുന്നത്. പ്രധാനമന്ത്രിയുടെ ക്ഷണം മാർപാപ്പ സ്വീകരിച്ചതായി വിദേശകാര്യ മന്ത്രാലയമാണ് സ്ഥരീകരിച്ചത്. അധികം വൈകാതെ തന്നെ പോപ്പ് ഇന്ത്യ സന്ദർശിക്കാനെത്തുമെന്നാണ് വിവരം.
നരേന്ദ്ര മോദിയുടെ വലിയ ഉപഹാരമാണ് തനിക്കുള്ള ക്ഷണമെന്ന് മാർപാപ്പ പറഞ്ഞതായി വിദേശ കാര്യമന്ത്രാലയം വ്യക്തമാക്കി. വിദേശകാര്യ സെക്രട്ടറി ഹർഷ് വർധൻ ശൃംഖള വാർത്താ സമ്മേളത്തിൽ പറഞ്ഞു. ഇന്ത്യാ സന്ദർശനത്തെ വളരെ താത്പര്യത്തോടെ മാർപ്പാപ്പ ഉറ്റുനോക്കുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു.
ശനിയാഴ്ച്ച ഫ്രാൻസിസ് മാർപാപ്പ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ച്ചയിലാണ് അദ്ദേഹത്തെ പ്രധാനമന്ത്രി ഇന്ത്യയിലേക്ക് ക്ഷണിച്ചത്. ഒരു മണിക്കൂറിലേറെ നേരമാണ് ഇരുവരും തമ്മിൽ സംസാരിച്ചത്. ഊഷ്മളമായ കൂടിക്കാഴ്ചയായിരുന്നുവെന്നും നിരവധി വിഷയങ്ങൾ മാർപാപ്പയുമായി സംസാരിക്കാൻ സാധിച്ചുവെന്നും പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.
ത്. രണ്ട് കോവിഡ് തരംഗങ്ങളെ രാജ്യം അതിജീവിച്ചത് എങ്ങനെയാണെന്ന് മോദി മാർപാപ്പയെ അറിയിച്ചു. കോവിഡ് വൈറസ് ബാധയെ തുടർന്ന് രാജ്യത്ത് റിപ്പോർട്ട് ചെയ്ത മരണങ്ങളിൽ പോപ്പ് ഫ്രാൻസിസ് അനുശോചനം അറിയിച്ചതായും അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ദാരിദ്ര്യ നിർമാർജനത്തെ കുറിച്ചും കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ചും ഇരുവരും സംസാരിച്ചു. കൂടിക്കാഴ്ച്ചയ്ക്ക് ശേഷം മോദി വത്തിക്കാനിൽ നിന്നും മടങ്ങുകയും ചെയ്തു.

