ബെയ്ജിംഗ്: നീണ്ട ഇടവേളക്ക് ശേഷം ചൈനയിൽ വീണ്ടും കൊവിഡ് വൈറസ് പടർന്നു പിടിക്കുന്നു. ഡെൽറ്റ വകഭേദമാണ് ചൈനയിയെ പലഭാഗത്തും റിപ്പോർട്ട് ചെയ്യുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ പേർക്ക് രോഗം ബാധിക്കാനിടയുണ്ടെന്നാണ് ആരോഗ്യ വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്. വിദേശത്തു നിന്നെത്തിയ കൊവിഡ് ഡെൽറ്റ വകഭേദമാണ് ചൈനയിൽ ഭീഷണിയെന്ന് ദേശീയ ഹെൽത്ത് കമ്മീഷൻ ഉദ്യോഗസ്ഥൻ ലിയാങ്യു അറിയിച്ചു.
ചൈനയിലെ 11 പ്രവിശ്യകളിൽ ഒക്ടോബർ 17 മുതലാണ് കോവിഡ് വകഭേദം പടരാൻ ആരംഭിച്ചതെന്നാണ് ദേശീയ ആരോഗ്യ കമ്മീഷൻ വക്താവ് മി ഫെങ് അറിയിക്കുന്നത്. രാജ്യം വിട്ട് യാത്ര ചെയ്തവരിലാണ് രോഗബാധ കൂടുതലായും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വൈറസ് വ്യാപനം റിപ്പോർട്ട് ചെയ്ത് സ്ഥലങ്ങളിൽ മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. ഗൻസു പ്രവിശ്യയിലെ ലാൻഴൗ അടക്കമുള്ള നഗരങ്ങളിൽ പൊതുഗതാഗതത്തിന് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.
മംഗോളിയയുടെ പടിഞ്ഞാറൻ മേഖലയായ എജിനയിൽ ആളുകളോട് പുറത്തിറങ്ങരുതെന്നും യാത്ര ചെയ്യരുതെന്നും നിർദ്ദേശിച്ചിട്ടുണ്ട്. ബെയ്ജിംഗിലെ മൂന്ന് ജില്ലകളിലും രോഗം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തുടർന്ന് ഒക്ടോബർ 30 ന് നിശ്ചയിച്ച മാരത്തൺ നിരോധിച്ചു.

