സിനിമയുടെ ഒടിടി റിലീസ്; സിനിമയുടെ അന്ത്യത്തിന് കാരണമാകുമെന്ന് അടൂര്‍

ഒടിടി റിലീസ് സിനിമാനുഭവത്തെ ഇല്ലാതാക്കുകയാണെന്ന് അടൂര്‍ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍.സന്‍സാദ് ടിവിക്കുവേണ്ടി ശശി തരൂര്‍ എംപി നടത്തിയ അഭിമുഖത്തിലാണ് അടൂര്‍ ഒടിടി രിലീസിനെക്കുറിച്ച് പറഞ്ഞത്. ഇപ്പോള്‍ മറ്റു നിര്‍വ്വാഹമില്ലാത്തതുകൊണ്ടാണ് ആളുകള്‍ ചിത്രങ്ങള്‍ ഒടിടിയില്‍ റിലീസ് ചെയ്യുന്നതെന്ന് അടൂര്‍ പറഞ്ഞു.

‘സിനിമ ചെറു സ്‌ക്രീനുകളില്‍ കാണുക എന്നത് എന്നെ സംബന്ധിച്ച് സങ്കടകരമായ സാഹചര്യമാണ്. സിനിമ തിയറ്ററില്‍ കാണാനുള്ളതാണെന്നും മൊബൈല്‍ സ്‌ക്രീനില്‍ നിന്നോ ലാപ് ടോപ്പില്‍ നിന്നോ ആ അനുഭവം ഒരു കിട്ടില്ലെന്നും അടൂര്‍ പറയുന്നു.

തിയറ്ററില്‍ ഫ്രെയ്മും കാണാന്‍ ആവശ്യമായ സമയം കാണിക്ക് ലഭിക്കും. എന്റെ സിനിമ മൊബൈല്‍ ഫോണിലാണ് കാണുന്നതെങ്കില്‍, യഥാര്‍ഥത്തില്‍ നിങ്ങള്‍ ആ സിനിമ കാണുന്നില്ലെന്നാണ്. ഒടിടിയില്‍ കാണുന്നതിലൂടെ എന്റെ വര്‍ക്കിനോട് നിങ്ങള്‍ വലിയ അനീതിയാണ് കാട്ടുന്നതെന്നും അടൂര്‍ പറയുന്നു.

ഒടിടി മുന്നില്‍ കണ്ട് സിനിമ നിര്‍മ്മിക്കുന്നത് സിനിമയുടെ അന്ത്യത്തിന് കാരണമാകും. ഒടിടിയില്‍ വഴി സിനിമ കാണുന്ന ഒരാള്‍ ഡെഡിക്കേറ്റഡ് ആയ ഒരു കാണിയല്ല , മറിച്ച് കാഷ്വല്‍ ആയ കാണിയാണ്. ആള്‍ക്കൂട്ടത്തിനൊപ്പമിരുന്ന് തിയറ്ററിലാണ് സിനിമ കാണേണ്ടത്. ആ സാമൂഹിക അനുഭവം കൂടിയാണ് ഒടിടി എടുത്തുകളയുന്നതെന്ന് അടൂര്‍ പറയുന്നു.