ശ്രീനഗർ: ജമ്മു കാശ്മീരിന്റെ സംസ്ഥാന പദവി ഉടൻ പുനഃസ്ഥാപിക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. മണ്ഡല പുനർനിർണയത്തിനും തെരഞ്ഞെടുപ്പിനും ശേഷമായിരിക്കും സംസ്ഥാന പദവി പുനഃസ്ഥാപിക്കുകയെന്ന് അമിത് ഷാ അറിയിച്ചു. അടുത്ത വർഷം പ്രഖ്യാപനം ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ജമ്മുകശ്മീരിലെ സമാധാനം തകർക്കാൻ ആഗ്രഹിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇത്തരക്കാർക്കെതിരെ നടപടി സ്വീകരിക്കുന്നത് കേന്ദ്ര സർക്കാരിന്റെ പ്രതിബദ്ധതയാണ്. ഇപ്പോൾ ജമ്മു കശ്മീരിൽ ഭീകരവാദ പ്രവർത്തനങ്ങൾ കുറഞ്ഞു. കല്ലെറിയുന്നത് ഇപ്പോൾ കാണാനില്ല. കർഫ്യൂവും ഇന്റർനെറ്റ് റദ്ദാക്കലും കാരണം കാശ്മീരി യുവാക്കൾ രക്ഷപ്പെട്ടുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കർഫ്യൂ, ഇന്റർനെറ്റ് റദ്ദാക്കൽ എന്നിവയെ ആളുകൾ ചോദ്യം ചെയ്തു. കർഫ്യൂ ഇല്ലായിരുന്നെങ്കിൽ എത്ര ജീവനുകൾ നഷ്ടപ്പെടുമായിരുന്നുവെന്ന് അമിത് ഷാ ചോദിച്ചു.
ജമ്മുകാശ്മീരിൽ 70 വർഷം മൂന്ന് കുടുംബങ്ങൾ ഭരിച്ചു. 40,000 പേർ കശ്മീരിൽ കൊല്ലപ്പെട്ടത് എന്തുകൊണ്ടാണെന്ന ചോദ്യവും അദ്ദേഹം ഉന്നയിച്ചു.

