ഗൂഗിളിനെ പിടിച്ചുകെട്ടി റഷ്യ; വാര്‍ഷിക വരുമാനത്തിന്റെ 20% വരെ പിഴയായി അടക്കണം

google

മോസ്‌കോ: ഇന്റര്‍നെറ്റ് രാജാവായ ഗൂഗിളിന് റഷ്യയില്‍ വന്‍ തിരിച്ചടി. റഷ്യയില്‍ നിന്നും
ഗൂഗിള്‍ ഉണ്ടാക്കുന്ന വാര്‍ഷിക വരുമാനത്തിന്റെ 20 ശതമാനം വരെ ആ രാജ്യത്ത് തന്നെ പിഴയായി അടക്കണമെന്ന് പുതിയ ഉത്തരവ്. നിയമവിരുദ്ധമായ കണ്ടന്റുകള്‍ നീക്കം ചെയ്യുന്നതുമായി സംബന്ധിച്ചാണ് ഇത്തരമൊരു പിഴ എന്നാണ് റോയിട്ടേര്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

നിയമവിരുദ്ധമായ കണ്ടന്റുകള്‍ നീക്കം ചെയ്യുന്നതിലെ കാലതാമസത്തെ തുടര്‍ന്ന് നേരത്തെ വര്‍ഷത്തില്‍ 4.58 ലക്ഷം ഡോളര്‍ ഗൂഗിള്‍ വര്‍ഷിക പിഴയായി അടയ്ക്കണം എന്ന് റഷ്യന്‍ കമ്യൂണിക്കേഷന് റഗുലേറ്റിംഗ് അതോററ്ററി വിധിച്ചിരുന്നു. ഈ പിഴയാണ് ഇപ്പോള്‍ ഗൂഗിളിന്റെ റഷ്യയില്‍ നിന്നുള്ള വാര്‍ഷിക വരുമാനത്തിന്റെ 20 ശതമാനം വരെ എന്നാക്കി വിധിച്ചത്. ഈ തുക ഏകദേശം 240 ദശലക്ഷം ഡോളര്‍ വരും.

എന്നാല്‍ പിഴ കെട്ടുന്നത് സംബന്ധിച്ച് ഗൂഗിള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇന്റര്‍നെറ്റും സാമൂഹ്യ മാധ്യമങ്ങളും നിയന്ത്രിക്കാനുളള റഷ്യന്‍ ഭരണകൂടത്തിന്റെ നീക്കമാണിതെന്നാണ് വിദഗ്ധര്‍ വ്യക്തമാക്കുന്നത്.