വിയ്യൂർ സെൻട്രൽ ജയിലിൽ നിന്നും വീണ്ടും മൊബൈൽ ഫോണും കഞ്ചാവും പിടികൂടി

തൃശൂർ: വിയ്യൂർ സെൻട്രൽ ജയിലിൽ നിന്നും വീണ്ടും മൊബൈൽ ഫോണും കഞ്ചാവും പിടികൂടി. ജയിലിനുള്ളിൽ ഇന്ന് നടത്തിയ പരിശോധനയിലാണ് മൊബൈൽ ഫോണും കഞ്ചാവും പിടികൂടിയത്. കെവിൻ വധക്കേസ് പ്രതിയുടെ ബ്ലോക്കിൽ നടത്തിയ പരിശോധനയിലാണ് ഇവ ലഭിച്ചതെന്നാണ് വിവരം.

നേരത്തെയും വിയ്യൂർ ജയിലിൽ നിന്നും ഫോണുകൾ പിടിച്ചെടുത്തിരുന്നു. ഈ ഫോണുകളിൽ നിന്ന് ആയിരക്കണക്കിന് കോളുകൾ ചെയ്തിട്ടുണ്ടെന്നായിരുന്നു കണ്ടെത്തൽ. തുടർന്ന് ജയിൽ സൂപ്രണ്ട് എ.ജി സുരേഷിനെ സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു. ടി.പി ചന്ദ്രശേഖരൻ കൊലക്കേസ് പ്രതി കൊടി സുനി, ഫ്‌ളാറ്റ് കൊലക്കേസ് പ്രതി റഷീദ് എന്നിവരിൽ നിന്ന് പിടിച്ചെടുത്ത മൊബൈൽ ഫോണുകളിലാണ് ഇത്രയധികം കോളുകൾ ചെയ്തതായി കണ്ടെത്തിയിട്ടുള്ളത്.