ലോക സമാധാന സമ്മേളത്തിൽ മമത ബാനർജിക്ക് അനുമതിയില്ല; കാരണം വ്യക്തമാക്കി വിദേശകാര്യ മന്ത്രാലയം

ന്യൂഡൽഹി: ഇറ്റലിയിൽ നടക്കുന്ന ലോക സമാധാന സമ്മേളത്തിൽ പങ്കെടുക്കാൻ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്ക് അനുമതിയില്ല. ഒക്ടോബർ മാസം വത്തിക്കാനിൽ വെച്ച് നടക്കുന്ന സമ്മേളനത്തിൽ പങ്കെടുക്കാൻ മമത ബാനർജിയ്ക്ക് കേന്ദ്ര സർക്കാർ അനുമതി നൽകിയില്ല. ലോക സ,മാധാന സമ്മേളനം ഒരു സംസ്ഥാന മുഖ്യമന്ത്രി പങ്കെടുക്കേണ്ട പരിപാടിയല്ലെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയതായാണ് റിപ്പോർട്ട്.

ഇറ്റാലിയൻ പ്രധാനമന്ത്രി മരിയോ ദ്രാഗി, ജർമൻ ചാൻസലർ ആംഗല മെർക്കൽ, പോപ്പ് ഫ്രാൻസിസ്, തുടങ്ങിയവർ മദർ തെരേസയെ കേന്ദ്രീകരിച്ച് നടക്കുന്ന ലോക സമാധാന സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. മറ്റ് പ്രതിനിധികൾ ഇല്ലാതെ സമ്മേളനത്തിന് എത്തണമെന്ന് ഇറ്റാലിയൻ സർക്കാർ മമത ബാനർജിയോട് അഭ്യർത്ഥിച്ചിരുന്നു. തുടർന്നാണ് മമത ലോകസമ്മേളനത്തിൽ പങ്കെടുക്കാൻ പോകാൻ വേണ്ടി അനുമതി തേടി വിദേശകാര്യ മന്ത്രാലയത്തെ സമീപിച്ചത്. എന്നാൽ വിദേശകാര്യ മന്ത്രാലയം അനുമതി നിഷേധിക്കുകയായിരുന്നു.

അകേസമയം കേന്ദ്ര നടപടിയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി തൃണമൂൽ കോൺഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. ഇറ്റലി യാത്രക്ക് അനുമതി നൽകാത്തതിൽ രാഷ്ട്രീയ താത്പര്യമുണ്ടെന്നാണ് തൃണമൂൽ കോൺഗ്രസ് പറയുന്നത്.