സര്‍ക്കാരിന്റെ നിസഹായാവസ്ഥ ഭയപ്പെടുത്തുന്നു, ഓര്‍ത്തഡോക്സ്, യാക്കോബായ പള്ളിതര്‍ക്കത്തില്‍ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി !

കൊച്ചി: ഓര്‍ത്തഡോക്സ്, യാക്കോബായ പള്ളിതര്‍ക്കത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. പള്ളിതര്‍ക്കത്തില്‍ കോടതി ഉത്തരവ് നടപ്പാക്കാത്തതിനാണ് സര്‍ക്കാരിനെ കോടതി വിമര്‍ശിച്ചത്.

സര്‍ക്കാരിന്റെ നിസഹായാവസ്ഥ ഭയപ്പെടുത്തുന്നതാണെന്നും, കോടതി ഉത്തരവിട്ടാല്‍ അത് നടപ്പാക്കണ്ട സംവിധാനം സര്‍ക്കാരിനുണ്ടെന്നും ഹൈക്കോടതി അറിയിച്ചു.

കോടതി ഉത്തരവ് നടപ്പാക്കുമ്പോള്‍ ക്രമസമാധാന പ്രശ്നം ഉണ്ടാകുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഇതിനെ പ്രതിരോധിക്കാനുള്ള എല്ലാ സംവിധാനങ്ങളും ഉള്ള സര്‍ക്കാരിന്റെ ഈ നിസഹായാവസ്ഥ ഭയപ്പെടുത്തുന്നതാണെന്ന് കോടതി ചൂണ്ടിക്കാണിച്ചു.

ഓര്‍ത്തഡോക്സ്, യാക്കോബായ സഭകള്‍ തമ്മിലുള്ള ഭിന്നത തികച്ചും അപകടകരമായ സാഹചര്യത്തിലാണ്. വിഷയത്തില്‍ സര്‍ക്കാര്‍ സെപ്തംബര്‍ 29ന് മുന്‍പ് നിലപാട് അറിയിക്കണമെന്നും കോടതി നിര്‍ദേശം നല്‍കി. പള്ളിയില്‍ പ്രവേശിക്കാന്‍ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് ആറ് ഓര്‍ത്തഡോക്‌സ് പള്ളി കമ്മിറ്റികള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഇടപെടല്‍.