തിരുവനന്തപുരം: അച്ചടക്ക ലംഘനത്തെ തുടർന്ന് കോൺഗ്രസ് പുറത്താക്കിയ മുൻ കെ പി സി സി സെക്രട്ടറിയും, നിയമസഭ വാമനപുരം യു ഡി എഫ് സ്ഥാനാർത്ഥിയുമായിരുന്ന പി എസ് പ്രശാന്ത് സിപിഎമ്മിൽ ചേർന്നു. കെ.സി വേണുഗോപാലിനെതിരെ കടുത്ത നിലപാട് സ്വീകരിക്കുകയും പാലോട് രവി തന്നെ തെരഞ്ഞെടുപ്പിൽ തോൽപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു എന്ന് പരസ്യമായി പി എസ് പ്രശാന്ത് ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രശാന്ത് സിപിഎമ്മിൽ ചേർന്നത്.
മതനിരപേക്ഷത ഉയർത്തിപ്പിടിക്കുന്ന ഒരു പാർട്ടിയായതിനാലാണ് സിപിഎമ്മുമൊത്ത് ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചതെന്ന് പ്രശാന്ത് വ്യക്തമാക്കി. കോൺഗ്രസിൽ തനിക്ക് സംഘടനാ പ്രവർത്തനം നടത്താൻ സാധിച്ചിരുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. ജനാധിപത്യമില്ലാത്ത രീതിയിൽ കോൺഗ്രസും ഹൈക്കമാൻഡും മാറിയെന്നും പ്രശാന്ത് വിമർശിച്ചു.

