കന്യാകുമാരി: വിവേകാനന്ദസ്മാരകത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ നടത്താനൊരുങ്ങി കേന്ദ്ര സർക്കാർ. വിവേകാനന്ദ സ്മാരകത്തിന്റെ 50 -ാം വാർഷികത്തോടനുബന്ധിച്ചാണ് കേന്ദ്ര സർക്കാരിന്റെ നടപടി. കന്യാകുമാരിയിലെ തിരുവള്ളുവർ പ്രതിമയിൽ നിന്ന് വിവേകാനന്ദപ്പാറയിലേക്ക് നടന്നുപോകുവാൻ സാധിക്കുന്ന കടൽപ്പാലം നിർമ്മിക്കാനാണ് സർക്കാർ പദ്ധതിയിടുന്നത്.
കേന്ദ്രസർക്കാരിന്റെ സാഗർമാല പദ്ധതിയുടെ ഭാഗമായാണ് കടൽപ്പാല നിർമ്മാണം. 37 കോടിയുടെ രുപയാണ് പദ്ധതി ചെലവ്. കേന്ദ്രസംസ്ഥാന സർക്കാരുകൾ നിർമ്മാണച്ചെലവിന്റെ അമ്പത് ശതമാനം വീതം വഹിക്കും.
തമിഴ്നാട് പൊതുമരാമത്ത് മന്ത്രി ഇ.വി. വേലുവാണ് ഇക്കാര്യം അറിയിച്ചത്. ടെണ്ടർ നടപടികൾ പൂർത്തിയായതിനുശേഷം ദേശീയപാതാ വിഭാഗം നിർമ്മാണപ്രവർത്തനങ്ങൾക്ക് തുടക്കമിടും. വിവേകാനന്ദസ്മാരകത്തോടുചേർന്നുള്ള ബോട്ട് ജെട്ടി പദ്ധതിയിൽപ്പെടുത്തി വിപുലപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്. 20 കോടി രൂപ ഈ പദ്ധതിയ്ക്കായി വകയിരുത്തിയിട്ടുണ്ട്.

