ന്യൂഡൽഹി: ബാങ്ക് ജീവനക്കാരുടെ പെൻഷൻ കേന്ദ്ര സർക്കാർ വർധിപ്പിച്ചു. അവസാനം വാങ്ങിയ ശമ്പളത്തിന്റെ 30 ശതമാനമായി പെൻഷൻ ഏകീകരിച്ചതായി കേന്ദ്ര സർക്കാർ വ്യക്തമാക്കി. ശമ്പളത്തിന് പുറമെയാണ് ജീവനക്കാരുടെ പെൻഷനും കേന്ദ്രസർക്കാർ വർധിപ്പിച്ചത്. ജീവനക്കാരുടെ പെൻഷൻ 30000 രൂപ മുതൽ 35000 രൂപ വരെയാണ് വർധിച്ചത്. ധനകാര്യ സേവന വകുപ്പ് സെക്രട്ടറി ദേബാശിഷ് പാണ്ഡയാണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ ഉയർന്ന പെൻഷൻ പരിധി 9284 രൂപയായി സർക്കാർ നിജപ്പെടുത്തിയിരുന്നു.
പെൻഷൻ വർധിപ്പിച്ചതിന്റെ ഭാഗമായി ജീവനക്കാരുടെ പെൻഷൻ ഫണ്ടിലേക്കുള്ള വിഹിതം വർധിപ്പിക്കാൻ കേന്ദ്രം ബാങ്കുകളോട് നിർദ്ദേശിച്ചു. നിലവിൽ പത്തു ശതമാനമായ ബാങ്കുകളുടെ വിഹിതം 14 ശതമാനമായി വർധിപ്പിക്കാൻ നിർദേശിച്ചതായി അദ്ദേഹം വ്യക്തമാക്കി.
ക്ഷാമബത്ത ഉയർത്തിയതോടെ ജീവനക്കാരുടെ ശമ്പളവും ഈ മാസം വർധിച്ചിരുന്നു.