ന്യൂഡൽഹി: പുതുമുഖങ്ങളെ ഉൾപ്പെടുത്തി രണ്ടാം മോദി സർക്കാരിന്റെ ആദ്യ കേന്ദ്രമന്ത്രിസഭാ പുന:സംഘടന. പുതുമുഖങ്ങൾക്കും സ്ത്രീകൾക്കും പിന്നാക്ക വിഭാഗങ്ങൾക്കും ഒരുപോലെ പ്രാധാന്യം നൽകിയാണ് സർക്കാർ കേന്ദ്രമന്ത്രിസഭ പുന:സംഘടിപ്പിച്ചത്. 43 അംഗങ്ങളാണ് മന്ത്രിസഭയിലേക്ക് പുതുതായി എത്തുന്നത്.
നാരായൺ റാണ, ജ്യോതിരാദിത്യ സിന്ധ്യ, സർബാനന്ദ സോനാവാൾ, കിരൺ റിജിജു, ഹർദീപ് പുരി, ജി.കിഷൻ റെഡ്ഡി, അനുരാഗ് ഠാക്കൂർ, ആർസിപി സിംഗ്, ഡോ. വീരേന്ദ്ര കുമാർ, അനുപ്രിയ പട്ടേൽ, പശുപതി കുമാർ പരാസ്, അശ്വനി വൈഷ്ണവ്, രാജ് കുമാർ സിംഗ്, മൻസുഖ് മാണ്ഡവിയ, ഭൂപേന്ദർ യാദവ്, പുരുഷോത്തം രൂപാല, രാമചന്ദ്ര പ്രസാദ് സിങ്, സത്യപാൽ സിങ് ബാഘേൽ, ശോഭ കരന്ദലജെ, മീനാക്ഷി ലേഖി തുടങ്ങിയവർ മന്ത്രിസഭയിൽ ഇടംനേടിയിട്ടുണ്ട്. നാരായൺ റാണെയാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. തുടർന്ന് സർബാനന്ദ സോനോവാളും ഡോ വീരേന്ദ്ര കുമാറും സത്യപ്രതിജ്ഞ ചെയ്തു.
അതേസമയം കേന്ദ്രമന്ത്രിമാരായ ഡി.വി സദാനന്ദ ഗൗഡ, രവിശങ്കർ പ്രസാദ്, താവർചന്ദ് ഗെലോട്ട്, രമേശ് പൊഖ്രിയാൽ, ഡോ. ഹർഷ് വർധൻ, പ്രകാശ് ജാവദേക്കർ, സന്തോഷ് കുമാർ ഗാംഗ്വർ, ബാബുൽ സുപ്രിയോ, ധോത്രേ സഞ്ജയ് ഷംറാവു, രത്തൻ ലാൽ കതാരിയ, പ്രതാപ് ചന്ദ്ര സാരംഗി, ദേബശ്രീ ചൗധരി തുടങ്ങിയവർ മന്ത്രിസഭയിൽ നിന്നും രാജി വെച്ചു.
മന്ത്രിസഭയിലെത്തുന്ന പുതിയ അംഗങ്ങൾ
1- നാരായൺ റാണെ
2- സർബാനന്ദ സോനോവാൾ
3- ഡോ. വീരേന്ദ്ര കുമാർ
4-ജ്യോതിരാദിത്യ സിന്ധ്യ
5- രാമചന്ദ്ര പ്രസാദ് സിങ്
6-അശ്വിനി വൈഷ്ണവ്
7- പശുപതി കുമാർ പരസ്
8-കിരൺ റിജിജു
9-രാജ് കുമാർ സിങ്
10- ഹർദീപ് സിങ് പുരി
11- മൻസുഖ് മാണ്ഡവ്യ
12-ഭൂപേന്ദർ യാദവ്
13- പുരുഷോത്തം രൂപാല
14-ജി. കിഷൻ റെഡ്ഡി
15-അനുരാഗ് ഠാക്കൂർ
16-പങ്കജ് ചൗധരി
17-അനുപ്രിയ സിങ് പട്ടേൽ
18-സത്യപാൽ സിങ് ബാഘേൽ
19-രാജീവ് ചന്ദ്രശേഖർ
20-ശോഭ കരന്ദലജെ
21-ഭാനുപ്രതാപ് സിങ് വർമ
22-ദർശന വിക്രം ജർദോഷ്
23-മീനാക്ഷി ലേഖി
24-അന്നപൂർണ ദേവി
25-എ. നാരായണസ്വാമി
26-കൗശൽ കിഷോർ
27-അജയ് ഭട്ട്
28-ബി.എൽ. വർമ
29-അജയ് കുമാർ
30-ചൗഹാൻ ദേവുസിൻഹ്
31-ഭഗവന്ത് ഖൂബ
32-കപിൽ മോരേശ്വർ പാട്ടീൽ
33-പ്രതിമ ഭൗമിക്
34-ഡോ. സുഭാഷ് സർക്കാർ
35-ഡോ. ഭഗവത് കൃഷ്ണറാവു കാരാട്
36-ഡോ. രാജ്കുമാർ രഞ്ജൻ സിങ്
37-ഡോ. ഭാരതി പ്രവീൺ പവാർ
38-ബിശ്വേശ്വർ ടുഡു
39-ശന്തനു ഠാക്കൂർ
40-ഡോ. മുഞ്ജപര മഹേന്ദ്രഭായി
41-ജോൺ ബാർല
42- ഡോ. എൽ. മുരുഗൻ
43- നിതീഷ് പ്രമാണിക്ര