ഡെൽറ്റാ വകഭേദം; ഇസ്രായേലിൽ വീണ്ടും മാസ്‌ക് ധരിക്കൽ ശീലമാകുന്നു

covid

ടെൽ അവീവ്: ഇസ്രായേലിൽ വീണ്ടും കോവിഡ് നിയന്ത്രണങ്ങൾ. മാസ്‌ക് ധരിക്കാതെ പൊതുസ്ഥലങ്ങളിലൂടെ നടക്കാൻ രാജ്യത്തെ ജനങ്ങൾക്ക് ഇസ്രായേൽ അനുവാദം നൽകിയിരുന്നു. എന്നാൽ ഇവിടുത്ത് ജനങ്ങൾ മാസ്‌ക് ധരിക്കൽ എന്ന ശീലത്തിലേക്ക് മടങ്ങുകയാണ്. കോവിഡ് വൈറസ് വ്യാപനത്തിന്റെ ഡെൽറ്റാ വകഭേദം മൂലമാണ് വീണ്ടും മാസ്‌ക് ധരിക്കലിലേക്ക് മടങ്ങാൻ ഇസ്രായേൽ ജനത സ്വീകരിച്ചത്.

രാജ്യത്തെ 61 ശതമാനം ജനങ്ങളും വാക്സിൻ സ്വീകരിച്ചതിനെ തുടർന്നായിരുന്നു ഇസ്രായേലിൽ മാസ്‌ക് ധരിക്കാതെ പൊതുസ്ഥലങ്ങളിൽ നടക്കാൻ ജനങ്ങൾക്ക് അനുമതി നൽകിയത്. ഡെൽറ്റാ വകഭേദം വ്യാപിച്ചതോടെ വാക്സിൻ ഡോസ് പൂർത്തിയാക്കിയവരിലുൾപ്പടെ കൊവിഡ് വീണ്ടും പടർന്നുപിടിക്കുകയാണ് ഇസ്രയേലിൽ. ഇത്തരത്തിൽ എത്ര പേർക്കാണ് കൊവിഡ് വന്നതെന്ന് പരിശോധിച്ച് വരികയാണെന്നാണ് അധികൃതർ അറിയിക്കുന്നത്. വാക്സിൻ കുത്തിവയ്പ്പിനെ തുടർന്ന് താഴ്ന്ന നിലയിലായിരുന്ന കോവിഡ് നിരക്ക് ഡെൽറ്റാ വകഭേദം കണ്ടെത്തിയതോടെ വീണ്ടും കണ്ടുതുടങ്ങി. ഇത് സംബന്ധിച്ച് പ്രധാനമന്ത്രി നഫ്താലി ബെന്നെറ്റ് കഴിഞ്ഞ ദിവസം രാജ്യത്തിന് മുന്നറിയിപ്പ് നൽകിയിരുന്നു.

മുൻപ് രോഗം വന്നവരോ, വാക്സിൻ സ്വീകരിച്ചതോ ആയ ആളിന് ഗുരുതര വ്യാപനശേഷിയുളള ഡെൽറ്റാ വകഭേദമുണ്ടെന്ന് സംശയിച്ചാൽ അവരെ 14 ദിവസത്തേക്ക് ഐസൊലേറ്റ് ചെയ്യുമെന്നും അധികൃതർ വ്യക്തമാക്കി.