ജിഎസ്ടി റിട്ടേൺ സമർപ്പണം; തീയതി നീട്ടിയിട്ടും ലേറ്റ് ഫീസ് ഈടാക്കുന്നതായി പരാതി

കൊച്ചി: ജിഎസ്ടി റിട്ടേൺ സമർപ്പിക്കുന്നതുമായി ബന്ധപ്പെട്ടുള്ള പരാതി വ്യാപകമാകുന്നു. കോവിഡ് വൈറസ് വ്യാപനത്തോടെ രാജ്യത്തെ സംസ്ഥാനങ്ങളിൽ പലതും ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ ജിഎസ്ടി റിട്ടേൺ സമർപ്പിക്കുന്നതിന് സർക്കാർ സാവകാശം നൽകിയിരുന്നു. എന്നാൽ അഞ്ചു കോടി രൂപ വാർഷിക വിറ്റുവരവുള്ളവർ ഒൻപത് ശതമാനം പലിശ അടയ്ക്കണമെന്നാതാണ് വ്യാപാരികളെ കുഴപ്പിക്കുന്നത്.

ജിഎസ്ടി റിട്ടേൺ സമർപ്പിക്കുന്നവരിൽ നല്ലൊരു ശതമാനം പേരും അഞ്ചു കോടി രൂപയ്ക്ക് മുകളിൽ വിറ്റുവരവുള്ളവരാണ്. ഇവരെല്ലാം ലേറ്റ് ഫീ ഇനത്തിൽ ഒൻപത് ശതമാനം പലിശയും ചേർത്ത് തുക അടയ്ക്കാൻ നിർബന്ധിതരാകുകയാണ്. ഇത് ഇവരെ ദുരിതത്തിലാക്കിയിരിക്കുകയാണെന്നാണ് ജിഎസ്ടി രംഗത്തുള്ളവർ പറയുന്നത്.

മെയ് 20 നായിരുന്നു ജിഎസ്ടി റിട്ടേൺ സമർപ്പിക്കേണ്ടത്. എന്നാൽ ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ ഇത് നീട്ടീ നൽകുകയായിരുന്നു.