പ്രണോയിയും സിന്ധുവും സെമിയില്‍

ക്വാലാലംപുര്‍: എച്ച്.എസ് പ്രണോയിയും പി.വി സിന്ധുവും മലേഷ്യ മാസ്റ്റേഴ്സ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന്റെ സെമിയില്‍.

പുരുഷ സിംഗിള്‍സില്‍ ലോക ഒന്‍പതാം നമ്ബര്‍ താരമായ പ്രണോയ് ക്വാര്‍ട്ടറില്‍ ജപ്പാന്റെ കെന്റാ നിഷിമോട്ടോയെ 25-23, 18-21, 21-13ന് തോല്‍പ്പിച്ചാണ് അവസാന നാലില്‍ ഇടം പിടിച്ചത്. ആദ്യ ഗെയിം മുതല്‍ നിഷിമോട്ടോയോട് ഇഞ്ചോടിഞ്ച് പൊരുതിയ പ്രണോയ് രണ്ടാം ഗെയിം കൈവിട്ടെങ്കിലും മൂന്നാം ഗെയിമില്‍ അതിഗംഭീരമായി മത്സരത്തിലേക്ക് തിരിച്ചുവരികയായിരുന്നു. ക്വാര്‍ട്ടറില്‍ 11-ാം റാങ്കുകാരനായ ചൈനയുടെ ലി ഷിഫെങ്ങിനെയാണ് പ്രണോയ് കീഴടക്കിയിരുന്നത്. മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിനൊടുവിലാണ് ക്വാര്‍ട്ടറിലും മലയാളിതാരം വിജയം നേടിയത്.

വനിതാ സിംഗിള്‍സ് ക്വാര്‍ട്ടറില്‍ സിന്ധു ചൈനയുടെ യി മാന്‍ ഷാംഗിനെ മൂന്ന് ഗെയിം നീണ്ട മത്സരത്തില്‍ 21-16, 13-21, 22-20 നാണ് സിന്ധു കീഴടക്കിയത്. ജപ്പാന്റെ ആയ ഒഹോരിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോല്‍പ്പിച്ചാണ് സിന്ധു ക്വാര്‍ട്ടറിലെത്തിയിരുന്നത്. അതേസമയം പുരുഷ സിംഗിള്‍സില്‍ ഇന്ത്യയുടെ കെ.ശ്രീകാന്ത് ക്വാര്‍ട്ടറില്‍ ഇന്തോനേഷ്യയുടെ ക്രിസ്റ്റ്യന്‍ അഡിനാറ്റയോട് തോറ്റ് പുറത്തായി.