യു.എസിലെ മാളിലുണ്ടായ വെടിവെപ്പില്‍ ഒന്‍പത് പേര്‍ കൊല്ലപ്പെട്ടു

ന്യൂയോര്‍ക്ക്: യു.എസിലെ വടക്കന്‍ ഡള്ളാസിലെ മാളില്‍ ശനിയാഴ്ചയുണ്ടായ വെടിവയ്പില്‍ ഒന്‍പത് പേര്‍ കൊല്ലപ്പെട്ടു. ഏഴുപേര്‍ക്ക് പരിക്കേറ്റു. വെടിയുതിര്‍ത്തയാളെ ഒരു പോലീസുകാരന്‍ വധിച്ചു. എന്നാല്‍, ആക്രമണത്തിന് പിന്നിലുള്ള കാരണം വ്യക്തമല്ല.

മാളിനകത്ത് വെടിവയ്പ് നടത്തിയ ശേഷം പുറത്തേക്കും ഇയാള്‍ നിറയൊഴിക്കാന്‍ തുടങ്ങിയപ്പോള്‍ മാളിലെത്തിയ ഒരു പോലീസുകാരന്‍ അക്രമിയെ പിന്തുടര്‍ന്ന് കൊലപ്പെടുത്തുകയായിരുന്നു. യു.എസ്. സമയം വൈകീട്ട് 3.30-ന് അലന്‍ പ്രീമിയം ഔട്ട്ലെറ്റ്സ് മാളില്‍വെച്ചാണ് വെടിവയ്പുണ്ടായത്.

അകേസമയം, അപകടത്തില്‍പ്പെട്ടവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.