കോവിഡ്; ആരോഗ്യ അടിയന്തരാവസ്ഥ അവസാനിച്ചതായി ലോകാരോഗ്യ സംഘടന

ജനീവ: ആഗോള ആരോഗ്യ അടിയന്തരാവസ്ഥയായ കോവിഡ് വൈറസ് വ്യാപനം അവസാനിച്ചതായി ലോകാരോഗ്യ സംഘടന. എന്നാൽ, കോവിഡ് ഭീഷണി ലോകമെങ്ങും തുടരുന്നുവെന്നും who ഡയറക്ടർ ജനറൽ ഡോ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് വ്യക്തമാക്കി. തീവ്രപരിചരണ വിഭാഗങ്ങളിൽ ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് ആളുകൾ ജീവനുവേണ്ടി പോരാടുകയാണെന്നും ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടി.

കോവിഡ് പതിസന്ധിയെക്കുറിച്ചുള്ള ലോകാരോഗ്യ സംഘടനയുടെ സ്വതന്ത്ര അടിയന്തര സമിതി വ്യാഴാഴ്ച നടന്ന 15-ാമത് യോഗത്തിനു ശേഷമാണ് ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടായത്. അതേസമയം, ആഗോള അടിയന്തരാവസ്ഥയല്ലെന്ന് പ്രഖ്യാപിച്ചെങ്കിലും കോവിഡിനെതിരെയുള്ള ജാഗ്രത തുടരണമെന്ന് ടെഡ്രോസ് അദനോം അഭ്യർത്ഥിച്ചു. അപകടം പൂർണമായും ഒഴിവായി എന്നല്ലെന്നും സാഹചര്യം മാറിയാൽ അടിയന്തരാവസ്ഥ പുനഃസ്ഥാപിക്കാമെന്നും അദ്ദേഹം വിശദീകരിച്ചു.

കോവിഡ് വൈറസ് വ്യാപനത്ത തുടർന്ന് 2020 ജനുവരിയിലാണ് ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.