മുംബൈ വീണു; പഞ്ചാബിന് ജയം

മുംബൈ: പഞ്ചാബ് കിങ്സിനെതിരെ മുംബൈ ഇന്ത്യന്‍സിന് പരാജയം. നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ പഞ്ചാബ് 214 റണ്‍സ് എടുത്തപ്പോള്‍ 201 റണ്‍സ് മാത്രമാണ് മുംബൈയ്ക്ക് നേടാനായത്.

അഞ്ചാം വിക്കറ്റില്‍ ആളിക്കത്തിയ സാം കറന്‍-ഹര്‍പ്രീത് സിംഗ് ഭാട്ടിയ സഖ്യം പഞ്ചാബിന് മികച്ച സ്‌കോര്‍ ഒരുക്കി. അവസാന ആറ് ഓവറില്‍ 109 റണ്‍സാണ് പഞ്ചാബ് അടിച്ചെടുത്തത്. അവസാന ഓവറില്‍ 16 റണ്‍സ് വഴങ്ങാതെ പ്രതിരോധിച്ച അര്‍ഷദീപ് സിംഗ് പഞ്ചാബിന് മുതല്‍ക്കൂട്ടായി. നാല് ഓവറില്‍ 29 റണ്‍സിനാണ് അര്‍ഷദീപ് നാല് വിക്കറ്റ് എറിഞ്ഞെടുത്തത് മൂന്നാമത്തെ ബോളില്‍ തിലകിനെയും നാലാമത്തെ ബോളില്‍ വദേരയെയും അര്‍ഷ്ദീപ് ബൗള്‍ഡാക്കി. വെറും രണ്ട് സ്‌കോറാണ് മുംബൈയ്ക്ക് ഈ ഓവറില്‍ ലഭിച്ചത്.

അര്‍ധ സെഞ്ച്വറി നേടിയ കാമറൂണ്‍ ഗ്രീന്‍ ആണ് മുംബൈയുടെ ടോപ് സ്‌കോറര്‍. 26 പന്തില്‍ മൂന്ന് സിക്സും ഏഴ് ഫോറുമടക്കം 57 റണ്‍സെടുത്ത സൂര്യകുമാര്‍ യാദവ്, 27 പന്തില്‍ മൂന്ന് സിക്സും നാല് ഫോറുമടക്കം 44 റണ്‍സെടുത്ത ക്യാപ്റ്റന്‍ രോഹിത് ശര്‍മ എന്നിവര്‍ക്കും മുംബൈയെ കരയ്ക്കെത്തിക്കാനായില്ല. കരിയറിലെ മൂന്നാമത്തെ ഐപിഎല്ലില്‍ അര്‍ജുന്‍ തെന്‍ഡുല്‍ക്കറുടെ പരിചയക്കുറവും മുംബൈയ്ക്ക് വിനയായി.