വനിതാതാരങ്ങള്‍ക്ക് മിനിമം വേതനം പ്രഖ്യാപിച്ച് ദേശീയ ഫുട്ബോള്‍ ഫെഡറേഷന്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ വനിതാതാരങ്ങള്‍ക്ക് മിനിമം വേതനം പ്രഖ്യാപിച്ച് ദേശീയ ഫുട്ബോള്‍ ഫെഡറേഷന്‍. ഫെഡറേഷന്റെ നിര്‍വാഹക സമിതി യോഗത്തിലാണ് തീരുമാനം. എ.ഐ.ഐ.എഫ് പ്രസിഡന്റ് കല്യാണ്‍ ചൗബെയാണ് ഇക്കാര്യമറിയിച്ചത്. പ്രതിവര്‍ഷം ചുരുങ്ങിയത് 3.2 ലക്ഷം രൂപയാണ് മിനിമം വേതനമായി വനിതാ ഫുട്ബോള്‍ താരങ്ങള്‍ക്ക് ലഭിക്കുക.

‘ഇന്ത്യന്‍ ഫുട്ബോളിനെ സംബന്ധിച്ചിടത്തോളം ചരിത്രപ്രധാനമായ ദിവസമാണിത്. ഈ തീരുമാനം തീര്‍ച്ചയായും ഇ്ത്യന്‍ ഫുട്ബോളിന് പുതിയ മാനങ്ങള്‍ നല്‍കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. സാമ്പത്തികപരമായി വനിതാ താരങ്ങള്‍ക്ക് ലഭിക്കുന്ന ഈ നേട്ടം ഫുട്ബോളില്‍ വലിയ മാറ്റങ്ങളുണ്ടാക്കും’- ചൗബെ പറഞ്ഞു.

അതേസമയം, വനിതാ ഫുട്ബോള്‍ ലീഗില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ഫെഡറേഷന്‍ തീരുമാനിച്ചിട്ടുണ്ട്. 2024-2025 സീസണില്‍ 10 ടീമുകളെ ലീഗില്‍ പങ്കെടുപ്പിക്കാനും തീരുമാനിച്ചു.