36 ഉപഗ്രഹങ്ങളുമായി എല്‍വിഎം-3; ഐഎസ്ആര്‍ഒയുടെ റോക്കറ്റ് വിക്ഷേപണ ദൗത്യം വിജയം

ശ്രീഹരിക്കോട്ട: ഐഎസ്ആര്‍ഒയുടെ 36 ഉപഗ്രഹങ്ങളുമായി എല്‍വിഎം-3 റോക്കറ്റ് വിക്ഷേപണ ദൗത്യം വിജയം കണ്ടു. 16 ഉപഗ്രഹങ്ങള്‍ വേര്‍പെട്ടു. 36 ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തില്‍ എത്തിക്കുന്നതാണ് വിക്ഷേപണത്തിന്റെ ലക്ഷ്യം. ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നുള്ള വിക്ഷേപണ ദൗത്യത്തില്‍ വിജയിച്ചതായി ഐഎസ്ആര്‍ഒ ആണ് അറിയിച്ചത്.

150 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹങ്ങളെ 12 പ്രതലങ്ങളിലായി തിരിച്ച് ഗ്രഹത്തില്‍ നിന്ന് 1200-കിലോമീറ്റര്‍ ഉയരത്തില്‍ വരെ പ്രവര്‍ത്തിക്കാനാണ് സജ്ജമാക്കിയിരിക്കുന്നത്. ഉപഗ്രഹങ്ങള്‍ തമ്മിലുള്ള കൂട്ടിയിടി തടയാന്‍ ഓരോ വിമാനത്തെയും നാല് കിലോമീറ്റര്‍ ഉയരത്തില്‍ വേര്‍തിരിച്ചിട്ടുണ്ട്. ഓസ്‌ട്രേലിയന്‍ ബഹിരാകാശ കമ്ബനിയായ വണ്‍ വെബുമായി ചേര്‍ന്നാണ് ഐഎസ്ആര്‍ഒയുടെ വിക്ഷേപണം. ഇരു കമ്ബനികളും ചേര്‍ന്നുള്ള രണ്ടാമത്തെ വിക്ഷേപണമാണിത്. വണ്‍വെബിന് നിലവില്‍ 582 ഉപഗ്രഹങ്ങള്‍ ഭ്രമണപ്രഥത്തിലുണ്ട്. ഇന്നത്തെ വിക്ഷേപണത്തോടെ 618 ആയി. മൊത്തം 648 ഉപഗ്രഹങ്ങളുടെ ബൃഹദ് ശൃംഖലയാണ് വണ്‍ വെബ് വിഭാവനം ചെയ്യുന്നത്. സ്പേസ് എക്‌സ്പോലുള്ള വിവിധ ഏജന്‍സികളാണ് മറ്റ് ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചത്. ജി.എസ്.എല്‍.വി. മാര്‍ക്ക് ത്രീ (എല്‍.വി.എം.ത്രീ)റോക്കറ്റിന്റെ രണ്ടാമത്തെ വാണിജ്യ വിക്ഷേപണമാണിത്. വണ്‍വെബിന്റെ 36 ഉപഗ്രഹങ്ങള്‍ കഴിഞ്ഞ ഒക്ടോബര്‍ 23ന് വിക്ഷേപിച്ചിരുന്നു.

ഉപഗ്രഹത്തില്‍ നിന്ന്നേരിട്ട് കമ്ബ്യൂട്ടറുകളിലേക്ക് ഇന്റര്‍നെറ്റ് ലഭിക്കുന്നതാണ് വണ്‍വെബ് ശൃംഖല. വണ്‍ വെബില്‍ ഇന്ത്യയിലെ ഭാരതി എയര്‍ടെല്ലിനും പങ്കാളിത്തമുണ്ട്. ഇന്ത്യയിലെ എല്ലാ ഗ്രാമങ്ങളിലും ഒറ്റപ്പെട്ട സ്ഥലങ്ങളിലും അതിവേഗ ഇന്റര്‍നെറ്റ്. ഡിജിറ്റല്‍ പരിഷ്‌കാരങ്ങള്‍ക്കും വേഗതയേറും.