ടോക്കിയോ: ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ ആബെ കൊല്ലപ്പെട്ടു. 67 വയസായിരുന്നു. വെള്ളിയാഴ്ച്ച രാവിലെ ജപ്പാനിലെ നാരയിൽ പൊതുപരിപാടിയിൽ പ്രസംഗിക്കുന്നതിനിടെയാണ് അദ്ദേഹത്തിന് വെടിയേറ്റത്.
നെഞ്ചിൽ വെടിയേറ്റ അദ്ദേഹത്തെ ഉടൻ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നതിനിടെയാണ് അദ്ദേഹം മരണപ്പെട്ടത്. 2020 ഓഗസ്റ്റിലാണ് ഷിൻസോ ആബെ ജപ്പാൻ പ്രധാനമന്ത്രി സ്ഥാനമൊഴിഞ്ഞത്.
നാവിക സേന മുൻ അംഗം യാമാഗാമി തെത്സൂയയെന്നാണ് ഷിൻസോ ആബെയെ വെടിവെച്ചതെന്നാണ് വിവരം. വെടിവെച്ച ശേഷവും സംഭവ സ്ഥലത്ത് പ്രതിയുണ്ടായിരുന്നെന്ന് പോലീസ് വ്യക്തമാക്കി. യാമാഗാമി തെത്സൂയ നിലവിൽ െേപാലീസ് കസ്റ്റഡിയിലാണ്. സംഭവത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി നയതന്ത്രപ്രതിനിധിയോട് വിവരങ്ങൾ ചോദിച്ചറിഞ്ഞു. പരമോന്നത ബഹുമതിയായ പത്മവിഭൂഷൺ നൽകി ഇന്ത്യ ഷിൻസോ ആബെയെ ആദരിച്ചിട്ടുണ്ട്.

