തായ്‌വാനെ ആക്രമിക്കാന്‍ മുന്നൊരുക്കങ്ങളുമായി ചൈന

ബീജിങ്: തായ്‌വാനെ ആക്രമിക്കാനുള്ള മുന്നൊരുക്കങ്ങള്‍ ശക്തമാക്കി ചൈന. തായ്‌വാനെതിരെ വ്യോമ, നാവിക ഉപരോധം, സൈബര്‍ ആക്രമണം, മിസൈല്‍ ആക്രമണം എന്നിവ നടത്തുന്നതിന് ആവശ്യമായ കഴിവുകള്‍ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി ഇതിനകം നേടിയിട്ടുണ്ടെന്ന് യുഎസ്-ചൈന സാമ്പത്തിക സുരക്ഷാ അവലോകന കമ്മീഷന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പിഎല്‍എയുടെ നിലവിലെ കടലും എയര്‍ലിഫ്റ്റ് ശേഷിയും കുറഞ്ഞത് 25,000 സൈനികരെയെങ്കിലും തായ്വാനില്‍ ലാന്‍ഡിംഗ് സേനയെ വിക്ഷേപിക്കാന്‍ കഴിയുമെന്നാണ് റിപ്പോര്‍ട്ട്. യുഎസിന് സൈനികമായോ രാഷ്ട്രീയമായോ ഇടപെടാന്‍ കഴിയില്ലെന്ന് വിശ്വസിക്കുന്നെങ്കില്‍ ചൈന തായ്വാന്‍ ആക്രമിക്കാന്‍ സാധ്യതയുണ്ടെന്ന് കമ്മീഷന്‍ വ്യക്തമാക്കുന്നു. തായ്വാന്റെ കാര്യത്തില്‍ നിലവില്‍ തുടരുന്ന സ്ഥിതി മാറ്റാന്‍ ചൈന ഏകപക്ഷീയമായി ഇടപെടരുതെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ മുന്നറിയിപ്പ്. എന്നാല്‍, തായ്വാനെ വെച്ച് അമേരിക്ക കളിക്കുന്ന കളി തീക്കളിയാണെന്ന് ചൈനീസ് പ്രസിഡന്റ് ഷീ ചിന്‍പിംഗും ആഞ്ഞടിച്ചു.

ജനാധിപത്യ ഭരണകൂടം നിലവിലുള്ള തായ്വാനെ സ്വന്തം പ്രവിശ്യായിട്ടാണ് ചൈന കണക്കാക്കുന്നത്. വേണ്ടി വന്നാല്‍ ബലം പ്രയോഗിച്ച് ചൈനയുടെ ഭാഗമാക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, ചൈന നടത്തുന്ന ഇടപെടലുകള്‍ മേഖലയിലെ സമാധാനവും സ്ഥിരതയും ഇല്ലാതാക്കുമെന്ന് ബൈഡന്‍ ചൂണ്ടിക്കാട്ടിയതായി വൈറ്റ്ഹൗസ് അറിയിച്ചു. അതേസമയം, ചൈനയെ ചെറുക്കാന്‍ തായ്വാന്‍ യുദ്ധവിമാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. അമേരിക്കന്‍ സഹായത്തോടെയാണ് തായ്വാന്‍ പുതിയ യുദ്ധവിമാനങ്ങള്‍ രംഗത്തിറക്കിയിരിക്കുന്നത്. ‘മാതൃരാജ്യത്തിന്റെ കൂടിച്ചേരലിനുള്ള ചരിത്രപരമായ ദൗത്യം നിറവേറപ്പെടണമെന്ന് ഷീ ജിന്‍പിംഗ് പറഞ്ഞു. അതേസമയം, സമ്മര്‍ദ്ദങ്ങള്‍ക്ക് മുന്നില്‍ വീഴില്ലെന്ന് തായ്വാന്‍ പ്രസിഡന്റ് സായ് ഇംഗ്-വെന്‍ മറുപടിയും നല്‍കി.