തിരുവനന്തപരം: കേരളത്തിലെ സ്വാശ്രയ കോളേജുകളിലെ പ്രവേശന വിഷയത്തിൽ മേൽനോട്ട സമിതിക്ക് സ്വമേധയാ നടപടി സ്വീകരിക്കാൻ അധികാരമുണ്ടെന്ന് വ്യക്തമാക്കി സുപ്രീംകോടതി. പ്രവേശന മേൽനോട്ട സമിതിയുടെ അധികാരം ശരിവച്ച കേരള ഹൈക്കോടതിയുടെ ഉത്തരവ് ജസ്റ്റിസ് എൽ നാഗേശ്വരറാവു അധ്യക്ഷനായ ബെഞ്ച് ശരിവച്ചു. മേൽനോട്ട സമിതിയുടെ അധികാരം ചോദ്യംചെയ്ത കരുണാ മെഡിക്കൽ കോളേജിന്റെ ഹർജി തള്ളിക്കൊണ്ടായിരുന്നു സുപ്രീം കോടതിയുടെ വിധി.
കരുണാ മെഡിക്കൽ കോളേജിലും കണ്ണൂർ മെഡിക്കൽ കോളേജിലും 2015-2016 ൽ പ്രവേശനം നേടി പഠനം പൂർത്തിയാക്കിയവർക്ക് പരിശോധനയ്ക്കു ശേഷം എംബിബിഎസ് സർട്ടിഫിക്കറ്റും രജിസ്ട്രേഷൻ നൽകാനും കോടതി നിർദ്ദേശം നൽകി. നൽകാൻ കോടതി നിർദേശിച്ചു. കോഴ്സും ഇന്റേൺഷിപ്പും പൂർത്തിയാക്കിയവർക്ക് നാലാഴ്ചയ്ക്കുള്ളിൽ സർട്ടിഫിക്കറ്റും രജിസ്ട്രേഷനും അനുവദിക്കണമെന്ന നിർദ്ദേശവും കോടതി നൽകി.
സ്വാശ്രയകോളേജുകളെ നിയന്ത്രിക്കാനുള്ള നിയമങ്ങൾ സമിതിയുടെ അധികാരം നിയന്ത്രിക്കുന്നതല്ലെന്ന ഹൈക്കോടതി കണ്ടെത്തൽ ശരിയാണെന്നാണ് സുപ്രീംകോടതിയുടെ വിലയിരുത്തൽ.

