മരക്കാര്‍ തീയേറ്ററില്‍ തന്നെ; അഡ്വാന്‍സ് തുകയായി നല്‍കിയത് 40 കോടി രൂപ

മോഹന്‍ലാലിനെ കേന്ദ്രകഥാപാത്രമാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ചിത്രമാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം. ഈ ചിത്രത്തിന് ഇന്ത്യയിലെ മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരവും കരസ്ഥമാക്കിയിരുന്നു.അഞ്ചു ഭാഷകളില്‍ ആണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിച്ചത്.

ഇപ്പോള്‍ മരക്കാര്‍ തീയേറ്ററില്‍ തന്നെ റിലീസ് ചെയ്യുമെന്ന് ഉറപ്പുമായി രംഗത്ത് എത്തിയിരിക്കുകയാണ് തീയേറ്റര്‍ അസോസിയേഷനിലെ പ്രമുഖനായ ലിബര്‍ട്ടി ബഷീര്‍. കാരണം അത്ര വലിയ തുകയാണ് നിര്‍മ്മാതാവിന് തീയേറ്ററുകള്‍ ചിത്രം ലഭിക്കാനായി നല്‍കിയത്. ഏകദേശം നാല്‍പ്പതു കോടിയോളം രൂപയാണ് കേരളത്തിലെ തീയേറ്ററുകള്‍ നിര്‍മ്മാതാവിന് നല്‍കിയിരിക്കുന്നതെന്ന് ബഷീര്‍ വ്യക്തമാക്കി.

മലയാളത്തില്‍ നാല്‍പ്പതു കോടിക്ക് മുകളില്‍ ആഗോള ഗ്രോസ് നേടിയത് ചുരുക്കം ചില ചിത്രങ്ങളാണ്. അതില്‍ മിക്കതും മോഹന്‍ലാല്‍ നായകനായ ചിത്രങ്ങളാണ്.ഇത്രയും വലിയ തുക അഡ്വാന്‍സായി നല്‍കിയതിനാല്‍ ചിത്രം ഒടിടി റിലീസ് ആകില്ലെന്നാണ് ലിബര്‍ട്ടി ബഷീര്‍ പറയുന്നത്. മരക്കാര്‍ ലഭിക്കാനായി പത്തും ഇരുപതും മുപ്പതും ലക്ഷം രൂപ വീതമാണ് കേരളത്തിലെ 250 ഓളം സ്‌ക്രീനുകള്‍ ്അഡ്വാന്‍സ് നല്‍കി യിരിക്കുന്നത്.