കാബൂൾ: അമേരിക്ക തലയ്ക്ക് 37 കോടി രൂപ വിലയിട്ട കൊടുംഭീകരൻ അഫ്ഗാനിസ്താനിൽ തിരിച്ചെത്തി. താലിബാൻ അഫ്ഗാന്റെ അധികാരം പിടിച്ചെടുത്തതിന് പിന്നാലെയാണ് അമേരിക്ക കൊടുംഭീകര പട്ടികയിൽ ഉൾപ്പെടുത്തിയ ഖലീൽ ഹഖാനി തിരിച്ചെത്തിയിരിക്കുന്നത്. വൻ സ്വീകരണമാണ് കാബൂളിൽ ഖലീലിന് ലഭിച്ചത്. താലിബാൻ അധികാരം പിടിച്ചെടുത്തതിന് ശേഷം ഒരു ഭാഗത്ത് അമേരിക്കൻ സൈനികർ രക്ഷാദൗത്യം തുടരുന്നതിനിടെയാണ് ഖലീലിന് വലിയ സ്വീകരണം ഒരുക്കിയിരിക്കുന്നത്.
ഒസാമ ബിൻ ലാദനുമായുള്ള ബന്ധത്തിന്റെ പേരിലാണ് ഖലീൽ ഹഖാനിയെ മോസ്റ്റ് വാണ്ടഡ് ടാർഗെറ്റ് പട്ടികയിൽ അമേരിക്ക ഉൾപ്പെടുത്തിയത്. 2011 ഫെബ്രുവരി 9 നായിരുന്നു ഇത്. ഒളിവിലായിരുന്ന ഇയാൾ കഴിഞ്ഞ ദിവസമാണ് കാബൂളിൽ മടങ്ങിയെത്തിയത്. കഴിഞ്ഞ വെള്ളിയാഴ്ച കാബൂളിലെ പള്ളിയിൽ ഹഖാനിയാണ് പ്രാർത്ഥനകൾക്ക് നേതൃതം നൽകിയത് ഖലീലാണ്. താലിബാൻ നേതാക്കളുമായി ഖലീൽ ചർച്ചകൾ നടത്തുന്ന ചിത്രങ്ങളും പുറത്തു വന്നിട്ടുണ്ട്.
താലിബാൻ ഖലീൽ ഹഖാനിയ്ക്ക് ഉയർന്ന സ്ഥാനമായിരിക്കും നൽകുയെന്നാണ് റിപ്പോർട്ട്. പാകിസ്താനിലെ നോർത്ത് വസീരിസ്താൻ ജില്ലയിൽ പ്രവർത്തിക്കുന്ന താലിബാനുമായി ബന്ധമുള്ള ഒരു ഭീകര ഗ്രൂപ്പായ ഹഖാനി നെറ്റ്വർക്കിലെ ഉയർന്ന അംഗമാണ് ഖലീൽ ഹഖാനി.

