ജനക്കൂട്ടം നിയന്ത്രിക്കാൻ കഴിഞ്ഞില്ലെങ്കിൽ മദ്യശാലകൾ അടച്ചിടണം; ഹൈക്കോടതി

കൊച്ചി: ജനക്കൂട്ടം നിയന്ത്രിക്കാൻ കഴിഞ്ഞില്ലെങ്കിൽ മദ്യശാലകൾ അടച്ചിടണമെന്ന് ഹൈക്കോടതി. ബിവറേജസ് കോർപറേഷനാണ് ഹൈക്കോടതി ഇതുസംബന്ധിച്ച നിർദേശം നൽകിയത്. മദ്യം വാങ്ങാനെത്തുന്നവരെ പകർച്ച വ്യാധിക്ക് മുന്നിലേക്കിടാനാകില്ലെന്ന് കോടതി വ്യക്തമാക്കി. മദ്യം വാങ്ങാൻ സൗകര്യമൊരുക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

മദ്യം വാങ്ങിക്കുന്നവരുടെ കുടുംബങ്ങളെക്കുറിച്ച് ആലോചിക്കണം. ജനക്കൂട്ടം നിയന്ത്രിക്കണം അതിന് സാധിച്ചില്ലെങ്കിൽ അടച്ചിടുക എന്നതാണ് മുന്നിലുള്ള മാർഗമെന്നും ഇക്കാര്യത്തിൽ മറ്റു പോംവഴികൾ ഇല്ലാത്ത അവസ്ഥയാണെന്നും കോടതി നിരീക്ഷിച്ചു.

അതേസമയം സൗകര്യങ്ങളില്ലാത്ത മദ്യശാലകൾ മാറ്റി സ്ഥാപിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് സർക്കാർ ഹൈക്കോടതിയിൽ വ്ക്തമാക്കിയിരിക്കുന്നത്. നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ രണ്ടു മാസം സമയം വേണമെന്നും ബെവ്കോ അറിയിച്ചു. അടുത്തമാസം രണ്ടിന് കേസ് വീണ്ടും പരിഗണിക്കും.