ബോസ്റ്റൺ : ഒരാളുടെ ശരീരത്തിൽ കോവിഡ് വൈറസ് പ്രവേശിച്ചാൽ അത് എത്രത്തോളം ഗുരുതരമാകും എന്ന് പ്രവചിക്കാൻ കഴിയും എന്ന് കണ്ടെത്തൽ.
ആദ്യ ഘട്ടത്തിൽ രോഗിയുടെ ശരീരം നൽകുന്ന സൂചനകളെ അടിസ്ഥാനപ്പെടുത്തി രോഗം എത്രത്തോളം മൂർച്ഛിക്കുമെന്ന് കണ്ടെത്താൻ കഴിയും എന്നാണ് ഗവേഷകർ പറയുന്നത്.
കൊവിഡ് പുതുതായി സ്ഥിരീകരിച്ചവരുടെയും നേരിയ ലക്ഷണങ്ങൾ ഉള്ളവരുടെയും രോഗം മൂർച്ചിച്ച് കൃത്രിമ ശ്വാസത്തെ ആശ്രയിക്കേണ്ടി വന്നവരുടെയും മൂക്കില്നിന്നെടുത്ത സാംപിളുകൾ ഉപയോഗിച്ചായിരുന്നു പഠനം നടത്തിയത്.
ഇതിൽ നിന്നും വൈറസ് മൂക്കിലൂടെ ശരീരത്തിൽ പ്രവേശിക്കുന്ന ഘട്ടത്തിൽ ശരീരം ഉണ്ടാക്കുന്ന പ്രതികരണങ്ങൾ രോഗം എത്രത്തോളം തീവ്രമാകുമെന്ന നിഗമനത്തിൽ എത്തിച്ചേരാൻ സഹായിക്കുമെന്ന കണ്ടെത്തലിലേക്ക് ഗവേഷകരെ എത്തിക്കുകയായിരുന്നു.
മസാച്ചുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജിയിലെയും ഹാർവാർഡ് യൂണിവേഴ്സിറ്റിയിലെയും ഗവേഷകർ നടത്തിയ ഈ പഠനത്തിന്റെ വിവരങ്ങൾ ‘സെൽ ജേർണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

