ഇന്ത്യയിൽ സുരക്ഷിത നഗരങ്ങളിൽ ആദ്യ അഞ്ചിൽ സ്ഥാനം പിടിച്ച് കൊച്ചിയും തിരുവന്തപുരവും

ഇന്ത്യയിൽ സുരക്ഷിത നഗരങ്ങളിൽ ആദ്യ അഞ്ചിൽ സ്ഥാനം പിടിച്ച് കൊച്ചിയും തിരുവന്തപുരവും. സത്രീകളെ കേന്ദ്രീകരിച്ച്, രാജ്യത്തെ 113 നഗരങ്ങളിൽ നിന്ന് നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയാറാക്കിയത്. ദക്ഷിണേന്ത്യയിലാണ് ഏറ്റവും കൂടുതൽ സുരക്ഷത എന്നും സ്ത്രീകൾ വ്യക്തമാക്കി. രണ്ട് വിഭാഗമായാണ് പഠനം നടത്തിയത്.

ഒരു കൊടിയലധികമുള്ള നഗരങ്ങളും,ഒരു കോടിയിൽ താഴെയുള്ള നഗരങ്ങളെന്നും.അവയിൽ ഒരു കോടിയിൽ താഴെയുള്ള നഗരങ്ങളെ കേന്ദ്രീകരിച്ചു പഠനം നടത്തിയപ്പോൾ തെരഞ്ഞെടുക്കപ്പെട്ട ആദ്യ അഞ്ച് നഗരങ്ങളിൽ നാലെണ്ണവും ദക്ഷിണേന്ത്യയിൽ നിന്നായിരുന്നു. കൊച്ചിയും തിരുവനന്തപുരവും മൂന്നും നാലും സ്ഥാനത്താണ്. തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയും വെല്ലൂരുമാണ് ഒന്നും രണ്ടും സ്ഥാനത്ത്. ഹിമാചൽ പ്രദേശിലെ ഷിംലയാണ് അഞ്ചാമത്.

പതിനൊന്നാം സ്ഥാനത്ത് കോഴിക്കോടും ഉണ്ട്. കൂടുതൽ തൊഴിൽ അവസരങ്ങൾ, സ്ത്രീകൾക്ക് നേരെയുള്ള കുറ്റകൃത്യങ്ങളിലെ കുറവ്, വിദ്യാഭ്യാസം, ആരോഗ്യം,ഗതാഗത സൗകര്യം, സുരക്ഷിതത്വം എന്നിവയാണ് ഈ നഗരങ്ങളെ തെരഞ്ഞെടുക്കാൻ കാരണമായി വിലയിരുത്തുന്നത്.

ഒരു കോടിയിലേറെ ജനങ്ങളുള്ള നഗരങ്ങളിൽ നടന്ന പഠനത്തിൽ സ്ത്രീകൾ ഏറ്റവും സുരക്ഷിത ഇടമായി തെരഞ്ഞെടുത്തത് ചെന്നൈയെയാണ്. രണ്ടാമത് ബംഗളുരുവും, മൂന്നും നാലും സ്ഥാനങ്ങളിൽ മഹാരാഷ്ട്രയിലെ പൂനെയും മുംബൈയുമാണ്. അഞ്ചാമത് ഹൈദാരാബാദാണ്. സ്ത്രീകൾ ഏറ്റവും ​സുരക്ഷിതമായി തെരഞ്ഞെടുത്ത സംസ്ഥാനത്തിൽ ഇരു ലിസ്റ്റിലും മുന്നിൽ തമിഴ്നാടാണ്.