ജി 20 ഉച്ചകോടിയിൽ രാഷ്ട്രപതിയുടെ അത്താഴ വിരുന്നിൽ പങ്കെടുത്തു; മമത ബാനർജിക്കെതിരെ വിമർശനം

ന്യൂഡൽഹി: ഇന്ത്യ സഖ്യത്തിൽ ഭിന്നത. ജി 20 ഉച്ചകോടിയിൽ രാഷ്ട്രപതി നൽകിയ അത്താഴ വിരുന്നിൽ പങ്കെടുത്തതിനെ ചൊല്ലിയാണ് സഖ്യത്തിൽ ഭിന്നത ഉണ്ടായത്. മമത ബാനർജിയുടെ സാന്നിധ്യത്തിനെതിരായ അതൃപ്തി പരസ്യമാക്കി കോൺഗ്രസ് രംഗത്തെത്തി. ബിഹാർ, തമിഴ് നാട് മുഖ്യമന്ത്രിമാർ പങ്കെടുത്തതിലും സഖ്യത്തിൽ അതൃപ്തി പ്രകടമാക്കിയിട്ടുണ്ട്.

രാഷ്ട്രപതി നൽകിയ അത്താഴ വിരുന്നിലേക്ക് ക്ഷണം ലഭിക്കാത്തതിൽ നേരത്തെ കോൺഗ്രസ് അതൃപ്തി പ്രകടിപ്പിച്ചിരുന്നു കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗയെ ക്ഷണിക്കാത്തിലുള്ള പ്രതിഷേധം രാഹുൽ ഗാന്ധിയും പി ചിദംബരവും അറിയിച്ചിരുന്നു. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, പശ്ചിമംബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ തുടങ്ങിയവരെല്ലാം അത്താഴവിരുന്നിൽ പങ്കെടുത്തിരുന്നു.

തുടർന്നാണ് മമത ബാനർജിക്കെതിരെ വിമർശനവുമായി കോൺഗ്രസ് ലോക് സഭ കക്ഷി നേതാവ് അധിർ രഞ്ജൻ ചൗധരി രംഗത്തെത്തിയത്. ക്ഷണം കിട്ടാൻ കാത്തിരുന്നത് പോലെയാണ് മമത ബാനർജി ഡൽഹിയ്ക്ക് പാഞ്ഞതെന്ന് അധിർ രഞ്ജൻ ചൗധരി പറഞ്ഞു.