ഏഷ്യാകപ്പിൽ ബംഗ്ലാദേശിനെതിരെ ജയിച്ച് ശ്രീലങ്ക

ശ്രീലങ്കയ്ക്ക് ഏഷ്യാ കപ്പിൽ ബംഗ്ലാദേശിനെതിരെ അഞ്ചു വിക്കറ്റ് ജയം. ബംഗ്ലാദേശിന്റെ 165 റൺസെന്ന വിജയലക്ഷ്യം 11 ഓവർ ബാക്കി നിൽക്കെയാണ് ശ്രീലങ്ക മറികടന്നത്. ഷാക്കിബ് അൽ ഹസൻ ബംഗ്ലാദേശിന് വേണ്ടി രണ്ട് വിക്കറ്റ് നേടി. ചരിത് അസലങ്ക, സധീര സമര വിക്രമ എന്നിവരുടെ അർദ്ധ സെഞ്ച്വറിയാണ് ശ്രീലങ്കയെ വിജയത്തിലേക്ക് നയിച്ചത്.

ശ്രീലങ്കയുടെ ബോളിങ്ങിനു മുന്നിൽ ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശ് നിലം പതിക്കുകയായിരുന്നു. നജ്മൽ ഷാന്റോയുടെ 89 റൺസ് എടുത്ത ഒറ്റയാൾ പോരാട്ടമാണ് 150 എന്ന സ്കോറിലേക്ക് ലേക്ക് ടീമിനെ കൊണ്ടുപോയത്. മതീഷാ പതിരണ ശ്രീലങ്കയ്ക്കായി മികച്ച ബോളിംഗ് പ്രകടനം കളിയിൽ പുറത്തെടുത്തു. 7.4 ഓവറിൽ 32 റൺസ് എടുത്താണ് താരം നാല് വിക്കറ്റ് വീഴ്ത്തിയത്.