ന്യൂ ഡൽഹി : ഡിഎസ്എൽഎസ്എയിൽ എംപാനൽ ചെയ്തവരും ജുവനൈൽ ജസ്റ്റിസ് ബോർഡുകളിൽ നിയോഗിക്കപ്പെട്ടവരുമായ അഭിഭാഷകർക്ക് ഡിഎസ്എൽഎസ്എ ഷെഡ്യൂൾ ചെയ്ത ഫീസ് അനുസരിച്ച് ഓണറേറിയം നൽകപ്പെടുന്നുണ്ട്. ഇതിനായി ഓരോ മാസാവസാനവും റിപ്പോർട്ട് സമർപ്പിക്കണം. ഇത്തരം സാഹചര്യങ്ങളിൽ പ്രസവാനുകൂല്യങ്ങൾ നൽകുന്നത് ലീഗൽ സർവീസസ് അതോറിറ്റി നിയമത്തിന്റെ ഉദ്ദേശത്തിനും ലക്ഷ്യത്തിനും വിരുദ്ധമാകുമെന്നായിരുന്നു ഡി.എസ്.എൽ.എസ്.എ. കോടതിയിൽ പറഞ്ഞത്.
മെറ്റേണിറ്റി ബെനഫിറ്റ് നിയമത്തിൽ നിന്ന് ലഭിക്കുന്ന ആനുകൂല്യങ്ങൾ സ്ഥിരം ജീവനക്കാർക്ക് നൽകുന്നുവെന്ന് സമ്മതിച്ചിട്ടുണ്ടെങ്കിലും, ഹർജിക്കാരനെപ്പോലുള്ള കരാർ ജീവനക്കാർക്ക് അത്തരം ആനുകൂല്യങ്ങൾ നിഷേധിക്കുന്നത് ശരിയല്ല എന്നും നിരീക്ഷിച്ച കോടതി കേസിന്റെ സവിശേഷമായ വസ്തുതകളും സാഹചര്യങ്ങളും കണക്കിലെടുത്താണ് ഈ തീരുമാനമെന്നും ഇത് ഒരു കീഴ് വഴക്കമായി കണക്കാക്കില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

