സ്പാനിഷ് ലാലിഗ ഫുട്ബോൾ സീസണിൽ ആദ്യ കളിയിൽ തന്നെ ബാഴ്സിലോണയ്ക്ക് സമനില

സ്പാനിഷ് ലാലിഗ ഫുട്ബോൾ സീസണിൽ നടന്ന ആദ്യ മത്സരത്തിൽ ബാഴ്സിലോണയ്ക്ക് ഗെറ്റാഫയ്ക്കെതിരെ സമനിലയോടെ തുടക്കം. ഗോളൊന്നും അടിച്ചില്ലെങ്കിലും 3 ചുവപ്പ് കാർഡുകൾ ആദ്യ മത്സരത്തിന് ലഭിച്ചിട്ടുണ്ട്. ബാഴ്‌സ കോച്ച് ചാവിയ്ക്കും വിങ്ങർ റാഫിഞ്ഞയ്ക്കും ഗെറ്റാഫെ താരം ജെയ്മി മാറ്റയ്ക്കുമാണ് ചുവപ്പ് കാർഡ് ലഭിച്ചത്. റഫറി മത്സരത്തിന്റെ അവസാനഭാഗങ്ങളിൽ ബാഴ്‌സയ്ക്ക് അനുകൂലമായി പെനാൽറ്റി അനുവദിക്കാതിരുന്നത് വിവാദമായിട്ടുണ്ട്.

ഗെറ്റാഫെയുടെ മൈതാനത്ത് നടന്ന മത്സരത്തിൽ ഗസ്റ്റാൻ അൽവാരസിനെ കൈമുട്ടിന് ഇടിച്ചതിനാണ് റാഫിഞ്ഞയ്ക്ക് റഫറി സീസർ ഗ്രാഡോ ചുവപ്പ് കാർഡ് നൽകിയത്. ജെയ്മി മാട്ടയ്ക്ക് റൊണാൾഡ് അരൗജോയ്ക്ക് നേരെയുണ്ടായ ഫൗളിനാണ് മഞ്ഞ കാർഡ് നൽകിയത്. ഇതോടെ 2 ടീമിലെ അംഗങ്ങളുടെ എണ്ണവും 10 ലേക്ക് ചുരുങ്ങുകയായിരുന്നു. റഫറിയുടെ തീരുമാനത്തിൽ പ്രതിഷേധം കാണിച്ചതോടെയാണ് ബാഴ്‌സ കോച്ച് ചാവിക്ക് റെഡ് കാർഡ് കിട്ടിയത്. മത്സരത്തിന്റെ ഭൂരിപക്ഷം സമയവും പന്ത് ബാഴ്‌സ താരങ്ങളുടെ കൈയ്യിലായിട്ടും ഗോൾ നേടാൻ കഴിയാതെ പോയത് ടീമിന് നിരാശയുണ്ടാക്കി.