തൃശൂർ : കൊറോണ രോഗികള്‍ക്ക് പ്രാണവായു നല്‍കുന്ന പ്രാണ പദ്ധതി സംസ്ഥാനത്താദ്യമായി തൃശൂർ മെഡിക്കൽ കോളേജിൽ യഥാർത്ഥ്യമായി. പദ്ധതി പൊതുജനപങ്കാളിത്തത്തോടെയാണ് പൂർത്തിയായത്.ആറുവാർഡുകളിലെ 500 ബെഡുകൾക്ക് അരികിലായാണ് പ്രാണ പദ്ധതിവഴി ഓക്സിജൻ എത്തിക്കുന്നത്. മെഡിക്കൽ കോളേജിലെ ഡോക്ടർമാർ തന്നെയാണ് പദ്ധതിയ്ക്ക് രൂപം നൽകിയത് . ഒരു കട്ടിലിൽ ഓക്സിജൻ എത്തിക്കാൻ 12,000 രൂപയാണ് ചെലവ് വരുന്നത്.
കഴിഞ്ഞ വർഷം കൊറോണ രോഗ ചികിത്സയുടെ തുടക്കത്തിൽ സിലിൻഡർ മുഖേനയാണ് ഇവിടെ ഓക്സിജൻ എത്തിച്ചിരുന്നത്. ‘പ്രാണ’ പദ്ധതി നടപ്പാക്കിതോടെ അതിവേഗം രോഗികൾക്ക് ഓക്സിജൻ ലഭ്യമാക്കാനായി. നിലവിൽ പണം കൊടുത്ത് വാങ്ങുന്ന ഓക്സിജനാണ് ഇത്തരത്തിൽ നൽകുന്നത് . എന്നാൽ ഒരാഴ്ച്ചയ്ക്കുള്ളിൽ ഓക്സിജൻ നിർമ്മാണപ്ലാന്റ് പൂർത്തിയാകും. ഇതോടെ ഓക്സിജൻ ഈ പ്ലാന്റിൽനിന്ന് ലഭ്യമാക്കും.
കേന്ദ്രസർക്കാർ അനുവദിച്ച 1.5 കോടി ചെലവഴിച്ചാണ് പ്ലാന്റ് നിർമ്മിച്ചത്. ദിവസേന 250 യൂണിറ്റ് ഓക്സിജൻ ഈ പ്ലാന്റിൽ ഉത്പാദിപ്പിക്കാനാകും.മകള്‍ ലക്ഷ്മിയുടെ പേരില്‍ സുരേഷ് ഗോപി എം പി ആശുപത്രിയിലെ ഒരു വാര്‍ഡിലേക്ക് ആവശ്യമായ ഓക്‌സിജന്‍ സംവിധാനങ്ങളാണ് നൽകിയത് . 64 കിടക്കകളില്‍ ഈ സംവിധാനം ഏര്‍പ്പെടുത്താന്‍ 7.6 ലക്ഷം രൂപയാണ് ചെലവ്.
മകളുടെ പേരില്‍ സുരേഷ് ഗോപി വര്‍ഷങ്ങളായി നടത്തി വരുന്ന കാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടാണ് ഈ സംവിധാനം നൽകിയത് . എംപി ഫണ്ട് ഇതിനായി ഉപയോഗിച്ചിരുന്നില്ല.ഒരു കൊറോണ രോഗി പോലും ഓക്‌സിജന്‍ കിട്ടാതെ മരിക്കരുത് എന്ന ആഗ്രഹത്താലാണ് ഈ സൗകര്യം ഒരുക്കുന്നതെന്ന് സുരേഷ് ഗോപി എംപി ചെക്ക് കൈമാറുന്ന വേളയിൽ വ്യക്തമാക്കിയിരുന്നു .