ഡൽഹി മുഖ്യമന്ത്രി ഇന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുൻപിൽ ഹാജരാകില്ല

മദ്യനയക്കേസിലെ ചോദ്യംചെയ്യലിന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ഇന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുൻപിൽ ഹാജരാകില്ല. പകരം, മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ എ.എ.പിക്കു വേണ്ടിയുള്ള പ്രചാരണത്തിനായി പോകുമെന്നാണ് സൂചന. ഇന്ന് ഹാജരാകാൻ കഴിയില്ലെന്നാണ് ഡൽഹി മുഖ്യമന്ത്രിയുടെ നിലപാട്.വ്യാഴാഴ്ച രാവിലെ 11 മണിക്ക് ഡൽഹി ഓഫീസിൽ ഹാജരാകാനാണ് കെജ്രിവാളിനോട് ഇ.ഡി ആവശ്യപ്പെട്ടിരുന്നത്. എന്നാൽ, നിയമവിരുദ്ധവും രാഷ്ട്രീയപ്രേരിതവുമായ സമൻസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹം ഇ.ഡിക്ക് കത്ത് എഴുതുകയായിരുന്നു. ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്നാണ് ഈ കത്തിൽ വിശദീകരിക്കുന്നുത്. കേസിനെ നിയമപരമായി നേരിടാനാണ് ആംആദിയുടെ തീരുമാനം.

ഇന്ന് ഹാജരാകാതിരിക്കുന്നത് കൊണ്ട്  പുതിയ സമൻസ് അയച്ചേക്കുമെന്നാണ് സൂചന. അതേസമയം, കെജ്രിവാൾ ഇന്ന് മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ എ.എ.പിക്കു വേണ്ടിയുള്ള പ്രചാരണത്തിനായി പുറപ്പെടുമെന്നാണ് വിവരം. ഇ.ഡിയുടെ നോട്ടീസ് നിയമവിരുദ്ധവും രാഷ്ട്രീയപ്രേരിതവുമാണെന്നും ബിജെപിയുടെ നിർദേശാനുസരണമാണ് നടപടിയെന്നും കെജ്രിവാൾ അന്വേഷണ ഏജൻസിക്ക് അയച്ച കത്തിൽ പറയുന്നു. നോട്ടീസ് അടിയന്തരമായി പിൻവലിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും ഇപ്പോൾ ഹാജരാകാനില്ലെന്നും തനിക്ക് വേറെ പണിയുണ്ടെന്നും കാണിച്ച് കെജ്രിവാൾ കേന്ദ്ര ഏജൻസിക്ക് കത്ത് നൽകി. അഞ്ചു സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ തന്നെ ഈ പങ്കെടുക്കുന്നതിൽ നിന്നും അകറ്റി നിർത്താനാണ് നോട്ടീസ്’ എന്നാണ് കെജ്രിവാൾ നൽകിയിരിക്കുന്ന മറുപടി.

നിയമസഭാ തെരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട് തനിക്ക് പ്രചരണയോഗത്തിനായി മദ്ധ്യപ്രദേശിലേക്ക് പോകേണ്ടതുണ്ടെന്നും ആ പ്രചരണപരിപാടി മുൻകൂട്ടി നിശ്ചയിച്ചതാണെന്നും കെജ്രിവാൾ നൽകിയ മറുപടിയിൽ പറയുന്നു.