നടി ഗൗതമി ബിജെപിയിൽ നിന്നും രാജിവെച്ചു. പ്രതിസന്ധിഘട്ടങ്ങളിൽ കൂടെയുണ്ടായിരുന്നില്ല എന്ന് ആരോപിച്ചാണ് രാജി നൽകിയത്. ബിജെപിയുമായുള്ള കാൽ നൂറ്റാണ്ട് ബന്ധമാണ് അവസാനിപ്പിച്ചത്. തിങ്കളാഴ്ചയാണ് ഗൗതമി രാജി പ്രഖ്യാപിച്ചത്. 25 വർഷങ്ങൾക്കു മുൻപാണ് ഗൗതമി ബിജെപിയിൽ അംഗമായി മാറിയത്.
വ്യക്തിപരമായി പ്രതിസന്ധിഘട്ടം എത്തിയപ്പോൾ പാർട്ടിയിൽ നിന്നും നേതാക്കളിൽ നിന്നും പിന്തുണ ലഭിക്കുമെന്ന് കരുതിയിരുന്നു. എന്നാൽ വിശ്വാസ വഞ്ചനകാണിച്ച് തന്റെ സ്വത്തുക്കൾ തട്ടിയെടുത്ത വ്യക്തിയെ പാർട്ടി അംഗങ്ങൾ പിന്തുണച്ചുവെന്നും രാജിക്കത്തിൽ ഗൗതമി ആരോപിച്ചു. ബിൽഡർ അളകപ്പൻ എന്ന വ്യക്തിക്കു നേരെയാണ് ഗൗതമി ആരോപണമുന്നയിച്ചത്.
46 ഏക്കർ ഭൂമിയുടെ രേഖയാൽ തന്റെ വ്യാജ ഒപ്പ് കൊണ്ട് 25 കോടിയോളം രൂപ കൈക്കലാക്കി എന്നാണ് ഗൗതമിയുടെ ആരോപണം. ഈ വസ്തു സാമ്പത്തിക ആവശ്യങ്ങൾക്കായി വിൽക്കുവാൻ തീരുമാനിക്കുകയും അത് വിൽക്കാൻ സഹായിക്കുമെന്ന് ബിൽഡർ അളകപ്പനും ഭാര്യയും സഹായ വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു. അവരെ വിശ്വസിച്ച് പവർ ഓഫ് അറ്റോർണി നൽകികുകയും എന്നാൽ അളഗപ്പനും കുടുംബവും തന്റെ ഒപ്പ് ഉപയോഗിച്ചും വ്യാജരേഖയുണ്ടാക്കിയും സ്വത്ത് തട്ടിയെടുക്കുകയുമാണ് ചെയ്തതെന്നാണ് ഗൗതമിയുടെ ആരോപണം.

