കോവിഡ് 19 ചികിത്സയ്ക്ക് നേരിട്ട് കഴിക്കാവുന്ന രൂപത്തിലുള്ള മരുന്ന് ഈ വർഷം അവസാനത്തോടെ പുറത്തിറങ്ങിയേക്കും

covid

കോവിഡ് 19നെ ഫലപ്രദമായി ചികിത്സിച്ചു മാറ്റാൻ സാധിക്കുന്ന നേരിട്ട് കഴിക്കാവുന്ന രൂപത്തിലുള്ള മരുന്ന് ഈ വർഷം അവസാനത്തോടെ പുറത്തിറങ്ങിയേക്കും. എച്ച്ഐവി, ഹെപ്പറ്റൈറ്റിസ്-സി തുടങ്ങിയവയുടെ ചികിത്സയ്ക്ക് വ്യാപകമായി ഉപയോഗിക്കുന്ന പ്രോടീസ് ഇൻഹിബിറ്റേഴ്‌സ് എന്ന ഗണത്തിൽ പെടുന്നവയാണ് കോവിഡിനെതിരെ തയാറാക്കുന്ന ആന്റി വൈറൽ മരുന്നുകൾ. അതേസമയം ഫൈസറും ബയോഎൻടെക്കും ചേർന്ന് പുറത്തിറക്കിയ BNT162b2 എന്ന വാക്സീൻ ഇന്ത്യയിലെ ഇരട്ട വ്യതിയാനം സംഭവിച്ച കോവിഡ് വകഭേദത്തിനെതിരെ ഫലപ്രദമാണെന്ന് കമ്പനി അവകാശപ്പെടുന്നു.

ഈ വ്യതിയാനങ്ങൾക്കെതിരെ ഫൈസർ ബയോഎൻടെക് വാക്സീൻ ഫലപ്രദമായതിനാൽ ഇന്ത്യൻ വകഭേദത്തെയും അതിന് വരുതിയിൽ നിർത്താനാകുമെന്ന് അഗർ ആത്മവിശ്വാസം പ്രകടിപ്പിച്ചു. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ഇന്ത്യയിലെ ഇരട്ട വകഭേദം 17 രാജ്യങ്ങളിലെങ്കിലും ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്.രണ്ടു ഡോസുകളിലായാണ് ഫൈസർ ബയോ എൻ ടെക് വാക്സീൻ നൽകുന്നത്.അമേരിക്കൻ മരുന്ന് കമ്പനിയായ ഫൈസർ ആണ് ഇത്തരത്തിൽ ഒരു മരുന്ന് വികസിപ്പിക്കുന്നത്.

ഈ മരുന്നിന്റെ പ്രാഥമിക ഘട്ട പരീക്ഷണങ്ങൾ മാർച്ചിൽ ആരംഭിച്ചു. പ്രതിരോധ കുത്തിവയ്പ്പിനെ പോലെ ഒരു ആശുപത്രി സാഹചര്യം ആവശ്യമില്ലെന്നതാണ് ഈ മരുന്നിന്റെ മെച്ചമെന്ന് ഫൈസർ സിഇഒ ആൽബർട്ട് ബോർല പറഞ്ഞു.ഇന്ത്യൻ വകഭേദത്തിനെതിരെ പരീക്ഷണം നടക്കുകയാണെന്നും തങ്ങൾ ഇതിനകം പരീക്ഷണത്തിൽ ഉൾപ്പെടുത്തിയ ചില വ്യതിയാനങ്ങൾ ഈ വകഭേദത്തിൽ കണ്ടെത്തിയിട്ടുണ്ടെന്നും ബയോ എൻടെക് സ്ഥാപകൻ അഗർ സഹിൻ പറയുന്നു.