Politics (Page 613)

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി ഏപ്രില്‍ 2 ന് കേരളത്തില്‍. 2ന് ഉച്ചയ്ക്ക് 1.15ന് കോന്നി രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന പൊതുപരിപാടിയിലാണ് പ്രധാനമന്ത്രി ആദ്യം പങ്കെടുക്കുക. തുടര്‍ന്ന് അവിടെ നിന്നും കന്യാകുമാരിയിലേക്ക് പോകും. തിരുവനന്തപുരത്ത് കാര്യവട്ടത്തെ ഗ്രീന്‍ഫീല്‍ സ്റ്റേഡിയത്തിലാണ് പ്രധാനമന്ത്രി പങ്കെടുക്കുന്ന രണ്ടാമത്തെ പരിപാടി. വൈകിട്ട് 4ന് അവിടെ പൊതുസമ്മേളനം ആരംഭിക്കും.

farmers

ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങളെക്കുറിച്ച് പരിശോധിക്കാന്‍ സുപ്രീം കോടതി നിയോഗിച്ച മൂന്നംഗ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ ഏറെ വിവാദങ്ങള്‍ക്ക് വഴി വെച്ചിരുന്നു.ഹോളി അവധിയായതിനാല്‍ ചീഫ് ജസ്റ്റിസ് ഉള്‍പ്പെടുന്ന ബെഞ്ച് ഏപ്രില് അഞ്ചിന് ശേഷം ആയിരിക്കും വിഷയത്തില്‍ വാദം കേള്‍ക്കുക. ഡോ. അശോക് ഗുലാത്തി, ഡോ. പ്രമോദ് ജോഷി, അനില്‍ ഘാന്വത് എന്നിവരടങ്ങുന്നതാണ് സമിതി. നാലംഗ സമിതിയെ ആയിരുന്നു ആദ്യം നിയോഗിച്ചിരുന്നെങ്കിലും സമിതിയില്‍ നിന്ന് ഭൂപീന്ദര്‍ സിങ് സ്വയം പിന്മാറുകയായിരുന്നു. കഴിഞ്ഞ വര്‍ഷം നവംബര്‍ മുതല്‍ കര്‍ഷകര്‍ വിവിധ കര്‍ഷക സംഘടനകളുടെ നേതൃത്വത്തില്‍ ഡല്‍ഹി അതിര്‍ത്തിയില്‍ പ്രതിഷേധം തുടരുകയാണ്.കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന നിലപാടില്‍ ഉറച്ചു നില്ക്കുകയാണ്.

തിരുവനന്തപുരം: കേരളം ഭരിക്കുന്നത് മുണ്ട് ഉടുത്ത മോദിയുടെ ഏകാധിപത്യ സർക്കാറാണെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ്. മുൻ ഇടതു സർക്കാറിൽ നിന്നും വ്യത്യസ്‌തമായ ഏകാധിപത്യ ഭരണമാണ് പിണറായി സർക്കാർ നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.ഒരു നാണയത്തിന്‍റെ ഇരുവശമാണ് മോദിയും പിണറായി വിജയനും. ഇടതു പക്ഷത്തിന് മോദിയെ എതിർക്കാനുള്ള ശക്തിയില്ലെന്നും മോദിയെ എതിർക്കാനും പരാജയപ്പെടുത്താനും കഴിയുന്ന ഏക പാർട്ടി കോൺഗ്രസാണെന്നും ജയറാം രമേശ് പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലെ വിജയം കോൺഗ്രസിന് ശക്തി പകരും. ജനാധിപത്യം സംരക്ഷിക്കാൻ കേരളത്തിലെ ജനങ്ങൾ വോട്ട് ചെയ്യണമെന്നും ജയറാം രമേശ് കൂട്ടിച്ചേര്‍ത്തു. രാഹുൽ ഗാന്ധിക്കെതിരായ ജോയിസ് ജോർജിന്‍റെ മോശം പരാമർശം കേരളത്തിലെ വനിതകളെ അപമാനിക്കുന്നതാണെന്ന് അദ്ദേഹം വിമര്‍ശിച്ചു. അഭിപ്രായ സർവേകളിൽ വിശ്വാസമില്ലെന്ന് വ്യക്തമാക്കിയ ജയറാം രമേശ് അധികാരത്തിലെത്താനുള്ള കഠിനമായ പരിശ്രമത്തിലാണ് കോൺഗ്രസെന്നും കൂട്ടിച്ചേര്‍ത്തു.

തിരുവനന്തപുരം: കേരളത്തിലെ 140 നിയോജകമണ്ഡലങ്ങളിലെ 4,34,000 ഇരട്ടവോട്ടര്‍മാരുടെ പട്ടിക(www.operationtwins.com) എന്നവെബ് സൈറ്റിലൂടെ പുറത്ത് വിട്ടതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഓഫീസ് അറിയിച്ചു. 140 മണ്ഡലങ്ങളിലായി 4,34,000 ഇരട്ടവോട്ടെന്ന് ചെന്നിത്തല ആരോപിച്ചു.

ഒരോ നിയോജക മണ്ഡലങ്ങളിലുമുള്ള വിവിധ ബൂത്തുകളില്‍ ചേര്‍ത്ത ഇരട്ടവോട്ടര്‍മാരുടെ വിവരങ്ങളും അതേ വോട്ടര്‍മാരുടെ ഫോട്ടോ ഉപയോഗിച്ച് സമീപ നിയോജകമണ്ഡലങ്ങളിലെ ബൂത്തുകളില്‍ വ്യത്യസ്ത പേരുകളിലും വിലാസങ്ങളിലും വോട്ടര്‍ ഐ ഡിയിലും ചേര്‍ത്ത വോട്ടര്‍മാരുടെ പേര് വിവരങ്ങളാണ് വെബ്‌സൈറ്റിലൂടെ പൊതുജനങ്ങളുടെ മുന്നിലെത്തിച്ചിരിക്കുന്നത്.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ 38000 ഇരട്ടവോട്ടെന്ന് കണക്ക് തള്ളി കൊണ്ടാണ് നാലുലക്ഷത്തിലേറെ ഇരട്ടവോട്ടുകളുടെ വിവരങ്ങള്‍ ചെന്നിത്തല പുറത്തുവിട്ടത്. കള്ളവോട്ടുകള്‍ക്കെതിരെ യുഡിഎഫ് ബൂത്ത്തല പ്രവര്‍ത്തകരുടെ സംരംഭം എന്ന ആമുഖത്തോടെയാണ് വെബ്‌സൈറ്റ് സജ്ജമാക്കിയിരിക്കുന്നത്.