National (Page 41)

ന്യൂഡൽഹി: ഇന്ത്യൻ ഭരണഘടന അനുസരിച്ച് സാധാരണക്കാരുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ തങ്ങൾ പ്രതിജ്ഞ എടുത്തിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. എല്ലാവരേയും ഒരുമിച്ച് ചേർത്തുകൊണ്ട് 140 കോടി ജനങ്ങളുടെ അഭിലാഷങ്ങൾ നിറവേറ്റാൻ നിരന്തരം ശ്രമിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഭരണഘടനയുടെ പവിത്രത കാത്തുസൂക്ഷിച്ചുകൊണ്ട് തീരുമാനങ്ങൾ വേഗത്തിലാക്കാനാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പതിനെട്ടാം ലോക്‌സഭയുടെ ആദ്യ സമ്മേളനം ആരംഭിക്കുന്നതിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

എല്ലാവരേയും ഒരുമിച്ചുചേർത്ത് ജനങ്ങളുടെ അഭിലാഷങ്ങൾ നിറവേറ്റാൻ നിരന്തരം ശ്രമിക്കും. പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്ന് നല്ല ചുവടുവെപ്പുകൾ ഉണ്ടാകുമെന്നാണ് ജനങ്ങൾ പ്രതീക്ഷിക്കുന്നത്. രാജ്യത്തിന് ആവശ്യം നല്ല പ്രതിപക്ഷമാണ്, ഉത്തരവാദിത്വബോധമുള്ള പ്രതിപക്ഷമാണ്. പാർലമെന്റിൽ ജനങ്ങൾ പ്രതീക്ഷിക്കുന്നത് സംവാദങ്ങളാണ്, അല്ലാതെ നാടകങ്ങളും ബഹളങ്ങളുമല്ല. ജനാധിപത്യത്തിന്റെ അന്തസ്സ് സംരക്ഷിക്കുംവിധത്തിൽ, ജനങ്ങളുടെ പ്രതീക്ഷകൾക്കൊത്ത് പ്രതിപക്ഷം പ്രവർത്തിക്കുമെന്ന് താൻ കരുതുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യത്തിനുമേൽ വീണ കളങ്കമായിരുന്നു അടിയന്തരാവസ്ഥ. ജൂൺ 25-ന് ജനാധിപത്യത്തിന് മുകളിൽ വീണ കളങ്കത്തിന് 50 വർഷം തികയുകയാണ്. ഇന്ത്യൻ ഭരണഘടന പൂർണ്ണമായും നിരസിക്കപ്പെട്ടതും ഓരോ ഭാഗവും കീറിമുറിക്കപ്പെട്ടതുമായ ആ കാലം പുതുതലമുറ ഒരിക്കലും മറക്കില്ലെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

അമരാവതി: ആന്ധ്രപ്രദേശിൽ ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിലുള്ള ടി.ഡി.പി സർക്കാർ അധികാരത്തിലേറിയതിന് പിന്നാലെ ആന്ധ്ര മുൻ മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയുടെ കുടംബവുമായി ബന്ധമുള്ള ഇന്ദിര ടെലിവിഷൻ ലിമിറ്റഡിന്റെ ചാനലായ സാക്ഷി ടി വി ഉൾപ്പെടെ നാല് തെലുഗ് ചാനലുകളുടെ സംപ്രേഷണം നിലച്ചത് വിവാദമാകുന്നു. ചാനലുകൾ സംപ്രേഷണം ചെയ്യുന്നതിൽ നിന്നും ആന്ധ്രാപ്രദേശിലെ കേബിൾ ഓപ്പറേറ്റർമാർ പിൻവാങ്ങുകയായിരുന്നു. തെലുഗ് ചാനലുകളായ ടിവി 9, സാക്ഷി ടിവി, എൻ ടിവി, 10 ടിവി എന്നീ ചാനലുകളുടെ സംപ്രേഷണമാണ് നിർത്തിവെച്ചിരിക്കുന്നത്.

എന്നാൽ, ഇക്കാര്യത്തിൽ കേബിൾ ഓപ്പറേറ്റർമാർക്ക് യാതൊരു വിധ നിർദേശവും നൽകിയിട്ടില്ലെന്നാണ് വിഷയത്തിൽ സംസ്ഥാന സർക്കാർ നൽകുന്ന വിശദീകരണം. ടിഡിപി സർക്കാർ അധികാരത്തിലേറി ഇത് രണ്ടാം തവണയാണ് ചാനലുകൾ അപ്രത്യക്ഷമാകുന്നത്. വൈ എസ്ആർ കോൺഗ്രസിനെ വേട്ടയാടുന്നുവെന്ന ആക്ഷേപങ്ങൾക്കിടെയാണ് ചാനലുകളുടെ പ്രവർത്തനം നിർത്തിവെച്ചിരിക്കുന്നത്.

പുതിയ സർക്കാർ അധികാരത്തിലേറിയതിന് പിന്നാലെ ചാനലുകളുടെ സംപ്രേഷണം തടയാൻ സമ്മർദമുണ്ടാകുന്നു എന്നാണ് വൈഎസ്ആർസിപിയുടെ ആരോപണം. ഇത് മാധ്യമസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. എന്നാൽ, ടിഡിപിയോ സംസ്ഥാനത്തെ ഏതെങ്കിലും എൻഡിഎ നേതാക്കളോ സംപ്രേഷണം തടയുന്നതിനുള്ള നിർദ്ദേശം നൽകിയിട്ടില്ലെന്ന് ആന്ധ്ര ഐടി മന്ത്രി എൻ ലോകേഷ് നായിഡു പറഞ്ഞു.

ചെന്നൈ: കള്ളക്കുറിച്ചിയിലെ വിഷമദ്യ ദുരന്ത ബാധിതരെ ആശുപത്രിയിലെത്തി സന്ദർശിച്ച് നടനും മക്കൾ നീതി മയ്യം പാർട്ടിയുടെ അധ്യക്ഷനുമായ കമൽഹാസൻ. ദുരന്തബാധിതരെ അദ്ദേഹം ആശ്വസിപ്പിച്ചു. വിഷമദ്യ ദുരന്തത്തിൽ ഏറ്റവും കൂടുതൽ പേർ ചികിത്സയിൽ കഴിയുന്ന കള്ളക്കുറിച്ചിയിലെ സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിലാണ് കമൽഹാസൻ എത്തിയത്.

അതേസമയം നടനും തമിഴക വെട്രി കഴകം അധ്യക്ഷനും നടനുമായ വിജയ് നേരത്തെ കള്ളക്കുറിച്ചിയിലെത്തിയിരുന്നു. വിവിധ ആശുപത്രികളിൽ കഴിയുന്ന ആളുകൾക്കാണ് ആശ്വാസവുമായി വിജയ് എത്തിയത്. ചികിത്സയിൽ കഴിയുന്ന ഓരോരുത്തരുടെയും അടുത്തെത്തി വിജയ് സുഖവിവരം അന്വേഷിച്ചു.

ഇത്തരം സംഭവങ്ങൾ വീണ്ടും ആവർത്തിക്കാൻ കാരണം സർക്കാറിന്റെ തികഞ്ഞ അനാസ്ഥയാണെന്ന് വിജയ് പ്രതികരിച്ചു. എക്സ് മാദ്ധ്യമത്തിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കള്ളക്കുറിച്ചി ജില്ലയിലെ വ്യാജമദ്യ ദുരന്തവുമായി ബന്ധപ്പെട്ട് നടൻ സൂര്യയും സർക്കാരിനെതിരെ വിമർശനവുമായി രംഗത്തെത്തിയിരുന്നു. ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ അടിയന്തരമായി ദീർഘകാലപദ്ധതികൾ നടപ്പാക്കണമെന്ന് സൂര്യ ആവശ്യപ്പെട്ടു. സംസ്ഥാനത്തു മദ്യാസക്തി തുടരുന്നതിൽ ഇതുവരെയുള്ള സർക്കാരുകളെ അദ്ദേഹം കുറ്റപ്പെടുത്തുകയും ചെയ്തു. 54 പേരാണ് വ്യാജമദ്യ ദുരന്തത്തെ തുടർന്ന് മരണപ്പെട്ടത്.

ചുഴലിക്കാറ്റിലോ മഴക്കെടുതിയിലോ പ്രളയത്തിലോ പോലും ഇത്രയും മരണങ്ങൾ സങ്കൽപിക്കാനാവല്ല. ദുരന്തബാധിതരുടെ നിലവിളി നട്ടെല്ലിനെ മരവിപ്പിക്കുന്നു. വിഷമദ്യം മൂലം പ്രിയപ്പെട്ടവരെ നഷ്ടമായവരുടെ സങ്കടത്തെ എങ്ങനെ വാക്കുകൾ കൊണ്ട് ആശ്വസിപ്പിക്കാനാകുമെന്ന് അദ്ദേഹം ചോദിക്കുന്നു. അതേസമയം സംഭവത്തിൽ ഇന്ത്യ സഖ്യത്തിനെതിരെ വിമർശനവുമായി ബിജെപി രംഗത്തെത്തി. പിന്നാക്ക വിഭാഗക്കാർ കൂടുതൽ താമസിക്കുന്ന സ്ഥലത്താണ് വിഷമദ്യ ദുരന്തമുണ്ടായതെന്നും എന്തുകൊണ്ടാണ് ഇന്ത്യ സഖ്യത്തിലെ നേതാക്കൾ ഇതിനെതിരെ സംസാരിക്കാത്തതെന്നും ബിജെപി നേതാവ് സംബിത് പാത്ര ചോദിച്ചു.

ഇന്ത്യൻ വിപണിയിൽ പുതിയ സ്മാർട്ട് ഫോൺ അവതരിപ്പിക്കാൻ വിവോ. ടി ത്രീ സീരീസിൽ വിവോ ടിത്രീ ലൈറ്റ് ഫൈവ് ജിയാണ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുന്നത്. ജൂൺ 27 നായിരിക്കും വിവോ പുതിയ സ്മാർട്ട് ഫോൺ വിപണിയിൽ അവതരിപ്പിക്കുന്നത്. 12000 രൂപയിൽ താഴെയായിരിക്കും ഫോണിന്റെ വില.

മീഡിയാടെക് ഡൈമെൻസിറ്റി 6300 ചിപ്സെറ്റാണ് ഫോണിന് കരുത്ത് പകരുക. ഡ്യുവൽ സോണി എഐ കാമറയും ഫോണിൽ ഉണ്ടാകും. സെക്കൻഡറി ഷൂട്ടറിനൊപ്പം 50 എംപി എഐ ഷൂട്ടർ ഫോണിലുണ്ട്. ചതുരാകൃതിയിലുള്ള മൊഡ്യൂളിനുള്ളിൽ ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണത്തോടെയായിരിക്കും ഫോൺ അവതരിപ്പിക്കുകയെന്നാണ് റിപ്പോർട്ടുകൾ.

50എംപി പ്രധാന കാമറയും 2എംപി ഡെപ്ത് സെൻസറും ഈ സ്മാർട്ട്ഫോണിൽ ഉണ്ടാകുമെന്നാണ് വിവരം. 120Hz വരെ റിഫ്രഷ് റേറ്റുള്ള ഒരു എൽസിഡി ഡിസ്പ്ലേയായിരിക്കും ഫോണിന്റെ മറ്റൊരു പ്രത്യേകത.

ലഖ്നൗ: തന്റെ പിൻഗാമിയായി അനന്തരവൻ ആകാശ് ആനന്ദിനെ തിരിച്ചെടുത്ത് ബിഎസ്പി അധ്യക്ഷ മായാവതി. പാർട്ടിയുടെ ദേശീയ കോർഡിനേറ്റർ ചുമതലയും അദ്ദേഹത്തിന് തിരിച്ച് നൽകിയിട്ടുണ്ട്. ലഖ്നൗവിൽ ചേർന്ന ബിഎസ്പി യോഗത്തിന് ശേഷമാണ് ഇതുസംബന്ധിച്ച തീരുമാനം പ്രഖ്യാപിച്ചത്. ആകാശ് ആനന്ദിനെ മായാവതി തന്റെ പിൻഗാമിയായി പ്രഖ്യാപിക്കുന്നത് ഇത് രണ്ടാം തവണയാണ്.

2023 ഡിസംബറിലാണ് ആദ്യം മായാവതി ആകാശിനെ തന്റെ രാഷ്ട്രീയ പിൻഗാമിയായി പ്രഖ്യാപിച്ചത്. എന്നാൽ, 2024 മേയിൽ മായാവതി തന്റെ തീരുമാനം മാറ്റുകയും ദേശീയ കോർഡിനേറ്റർ സ്ഥാനത്തു നിന്നുൾപ്പെടെ നീക്കുകയും ചെയ്തിരുന്നു. രാഷ്ട്രീയ പക്വത കൈവരിക്കുന്നത് വരെ ആകാശിനെ മാറ്റുന്നുവെന്നായിരുന്നു ഇതിന് മായാവതി നൽകിയ വിശദീകരണം.

സമാജ്വാദി പാർട്ടിയുമായുള്ള ബന്ധം വിച്ഛേദിച്ച മായാവതി 2019ൽ പാർട്ടി സംഘടന പുനഃക്രമീകരിച്ചപ്പോഴാണ് ആകാശ് ആനന്ദിനെ ബിഎസ്പിയുടെ ദേശീയ കോർഡിനേറ്ററായി നിയമിച്ചത്. സംഘടന ദുർബലമായ സംസ്ഥാനങ്ങളിലെ പാർട്ടി കാര്യങ്ങൾ കൈകാര്യം ചെയ്യാനും അദ്ദേഹത്തെ ചുമതലപ്പെടുത്തിയിരുന്നു.

ചെന്നൈ: തമിഴ്‌നാട് സർക്കാരിനെതിരെ വിമർശനവുമായി നടൻ സൂര്യ. തമിഴ്നാട്ടിലെ കള്ളക്കുറിച്ചി ജില്ലയിലെ വ്യാജമദ്യ ദുരന്തവുമായി ബന്ധപ്പെട്ടാണ് താരത്തിന്റെ വിമർശനം. ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ അടിയന്തരമായി ദീർഘകാലപദ്ധതികൾ നടപ്പാക്കണമെന്ന് സൂര്യ ആവശ്യപ്പെട്ടു. സംസ്ഥാനത്തു മദ്യാസക്തി തുടരുന്നതിൽ ഇതുവരെയുള്ള സർക്കാരുകളെ അദ്ദേഹം കുറ്റപ്പെടുത്തുകയും ചെയ്തു. 54 പേരാണ് വ്യാജമദ്യ ദുരന്തത്തെ തുടർന്ന് മരണപ്പെട്ടത്.

ചുഴലിക്കാറ്റിലോ മഴക്കെടുതിയിലോ പ്രളയത്തിലോ പോലും ഇത്രയും മരണങ്ങൾ സങ്കൽപിക്കാനാവല്ല. ദുരന്തബാധിതരുടെ നിലവിളി നട്ടെല്ലിനെ മരവിപ്പിക്കുന്നു. വിഷമദ്യം മൂലം പ്രിയപ്പെട്ടവരെ നഷ്ടമായവരുടെ സങ്കടത്തെ എങ്ങനെ വാക്കുകൾ കൊണ്ട് ആശ്വസിപ്പിക്കാനാവും. വില്ലുപുരത്ത് കഴിഞ്ഞ വർഷം 22 പേർ വ്യാജമദ്യം ഉപയോഗിച്ചതിനെ തുടർന്ന് മരിച്ചിരുന്നു. അന്ന് നടപടി സ്വീകരിക്കുമെന്നാണ് സർക്കാർ അറിയിച്ചതെങ്കിലും ഇന്നും അതേ കാരണത്താൽ മരണങ്ങൾ ആവർത്തിക്കുന്നു. ഒരു മാറ്റവുമില്ലാതെ ഇതാവർത്തിക്കുന്നതിൽ ദുഃഖമുണ്ട്. കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി മാറി മാറി വരുന്ന സർക്കാരുകൾ ജീവിതനിലവാരം ഉയർത്തുമെന്ന് തമിഴ്നാട്ടിലെ ജനങ്ങളെ വിശ്വസിപ്പിച്ചു. എന്നാൽ സർക്കാർ നടത്തുന്ന മദ്യഷാപ്പുകൾ വഴി മദ്യപാനം പ്രോത്സാഹിപ്പിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സാമൂഹ്യ മാദ്ധ്യമത്തിലെഴുതിയ തുറന്ന കത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

രാഷ്ട്രീയ പാർട്ടികളുടെ മദ്യനിരോധന പ്രഖ്യാപനങ്ങൾ തിരഞ്ഞെടുപ്പ് കഴിയുന്നതോടെ അവസാനിപ്പിക്കും. മദ്യദുരന്തത്തിൽ സ്റ്റാലിൻ സർക്കാരിന്റെ അടിയന്തര നടപടികൾ ആശ്വാസകരമാണ്. പക്ഷേ ദീർഘകാലമായുള്ള ഒരു പ്രശ്നത്തിന് പതിവു ഹ്രസ്വകാല നടപടികൾ ശാശ്വതമായ പരിഹാരമല്ല. സർക്കാരും രാഷ്ട്രീയ പാർട്ടികളും ഇക്കാര്യത്തിൽ ദീർഘ വീക്ഷണത്തോടെ പ്രവർത്തിക്കണമെന്നും സൂര്യ ആവശ്യപ്പെടുന്നു.

ബംഗളൂരു: ഐഎസ്ആർഒയ്ക്ക് മറ്റൊരു നേട്ടം കൂടി. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച പുനരുപയോഗം സാധ്യമായ ബഹിരാകാശ വിക്ഷേപണ വാഹനത്തിന്റെ മൂന്നാമത്തെ ലാൻഡിംഗ് പരീക്ഷണവും വിജയകരം. എക്‌സ് പ്ലാറ്റ് ഫോമിലൂടെ ഐഎസ്ആർഒയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യയുടെ ബഹികാശ ചരിത്രത്തിലെ മറ്റൊരു പൊൻതൂവലാണിത്. പുനരുപയോഗിക്കാവുന്ന റോക്കറ്റിന്റെ (റീയൂസബിൾ ലോഞ്ച് വെഹിക്കിൾ, ആർഎൽവി) ആദ്യ രണ്ടു പരീക്ഷണങ്ങളും വിജയകരമായിരുന്നു. കർണാടയിലെ ചിത്രദുർഗ എയ്റോനോട്ടിക്കൽ ടെസ്റ്റ് റേഞ്ചിലായിരുന്നു പരീക്ഷണം നടന്നത്.

‘പുഷ്പക്’ എന്നാണ് ആർഎൽവിയ്ക്ക് പേര് നൽകിയിരുന്നത്. വ്യോമസേനയുടെ ചിനുക് ഹെലികോപ്ടറിലാണ് പുഷ്പകിനെ അന്തരീക്ഷത്തിലേക്ക് ഉയർത്തിയത്. തറനിരപ്പിൽ നിന്ന് നാലര കിലോമീറ്റർ ഉയരത്തിലും ഇറങ്ങേണ്ട റൺവേയിൽ നിന്ന് നാലു കിലോമീറ്റർ അകലെവച്ചും ആർഎൽവിയെ സ്വതന്ത്രമാക്കി. തുടർന്ന് കൃത്യമായി ദിശ കണ്ടെത്തുകയും സുരക്ഷിതമായി റൺവേയ്ക്ക് സമീപമെത്തി റൺവേ സെൻട്രൽ ലൈനിൽ കൃത്യമായ തിരശ്ചീന ലാൻഡിംഗ് നടത്തുകയുമായിരുന്നുവെന്ന് ഐഎസ്ആർഒ വ്യക്തമാക്കി.

320 കിലോമീറ്റർ ആയിരുന്നു ലാൻഡിംഗ് വേഗത. എന്നാൽ, ബ്രേക്ക് പാരച്യൂട്ട് ഉപയോഗിച്ച് വാഹനത്തിന്റെ വേഗത മണിക്കൂറിൽ 100 കിലോമീറ്ററായി കുറച്ചു. തുടന്ന് ലാൻഡിംഗ് ഗിയർ ബ്രേക്കുകൾ ഉപയോഗിച്ച് വീണ്ടും വേഗത കുറയ്ക്കുകയായിരുന്നു. സ്വന്തമായി ദിശ കണ്ടെത്താനുള്ള സംവിധാന ഐഎസ്ആർഒ തന്നെ വികസിപ്പിച്ചെടുക്കുകയായിരുന്നു.

ന്യൂഡൽഹി: രാജ്യത്തെ പ്രളയ മുന്നൊരുക്കങ്ങൾ വിലയിരുത്താൻ യോഗം ചേർന്ന് കേന്ദ്ര സർക്കാർ. ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്. ആഭ്യന്തര മന്ത്രാലയത്തിൽ ചേർന്ന ഉന്നതതല യോഗത്തിൽ കേരളം, ബിഹാർ, അസം എന്നിവിടങ്ങളിലെ പ്രളയ മുന്നൊരുക്കങ്ങൾ വിലയിരുത്തും.

മഴക്കെടുതി തുടരുന്ന സിക്കിം, ഉത്തരാഖണ്ഡ്, ഹിമാചൽപ്രദേശ് എന്നിവടങ്ങളിലെ നിലവിലെ സാഹചര്യവും യോഗത്തിൽ വിലയിരുത്തും. അതേസമയം, കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായി ഇടി / മിന്നലോടു കൂടിയ മിതമായ / ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകിയിരിക്കുന്ന മുന്നറിയിപ്പ്.

ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്ന് (ജൂൺ 22) മുതൽ ജൂൺ 26 വരെ അതി ശക്തമായ മഴയ്ക്കും, ഇന്നും നാളെയും (ജൂൺ 22 & 23) അതിതീവ്ര മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച്ച നടത്തി ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. പ്രതിരോധം, കണക്ടിവിറ്റി, ഭീകരവിരുദ്ധ മേഖലകളിലെ സഹകരണത്തിലൂന്നിയുള്ള ചർച്ചകളാണ് ഇരുവരും നടത്തിയത്. ബംഗ്ലദേശിൽ നിന്ന് ചികിത്സ ആവശ്യത്തിനായി ഇന്ത്യയിലെത്തുന്നവർക്ക് ഇ മെഡിക്കൽ വിസ നൽകുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു.

സമഗ്ര സാമ്പത്തിക സഹകരണ കരാറുമായി ബന്ധപ്പെട്ട് ചർച്ച തുടങ്ങാൻ സന്നദ്ധരാണെന്ന് കൂടിക്കാഴ്ച്ചയ്ക്ക് ശേഷം സംയുക്ത വാർത്താസമ്മേളനത്തിൽ ഇരുനേതാക്കളും പറഞ്ഞു. ഡൽഹിയിലെ ഹൈദരാബാദ് ഹൗസിൽ നടന്ന ഉഭയകക്ഷി ചർച്ചയിൽ പ്രതിരോധരംഗത്തെ ആധുനികവത്ക്കരണവും ഭീകര, തീവ്രവാദ വിരുദ്ധ നടപടികളും ചർച്ചയായതായി നരേന്ദ്ര മോദി ചൂണ്ടിക്കാട്ടി.

തീസ്ത നദീ സംരക്ഷണവുമായി ബന്ധപ്പെട്ട് സാങ്കേതിക വിദഗ്ധ സംഘത്തെ ബംഗ്ലാദേശിലേക്ക് അയയ്ക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു. അതേസമയം, തീസ്ത നദീജലം പങ്കിടുന്നതുമായി ബന്ധപ്പെട്ട് ബംഗ്ലദേശ് പദ്ധതി തയ്യാറാക്കിയിരുന്നെങ്കിലും ബംഗാളിൽ മമത ബാനർജിയുടെ എതിർപ്പിനെത്തുടർന്ന് ഇന്ത്യ ഇതിൽ ഒപ്പുവച്ചിരുന്നില്ല. 2026ൽ കാലഹരണപ്പെടുന്ന ഗംഗാനദീജല കരാർ പുതുക്കുന്നതുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളും സാങ്കേതിക വിദഗ്ധതല ചർച്ച നടത്താൻ മുൻകൈയെടുക്കാനും തീരുമാനമായിട്ടുണ്ട്.

ചെന്നൈ: തമിഴകത്തിന്റെ ഇളയ ദളപതി വിജയുടെ 50-ാം പിറന്നാളാണിന്ന്. പിറന്നാൾ ദിനത്തിൽ ഒരാഘോഷവും വേണ്ടെന്നാണ് വിജയ് പറയുന്നത്. തമിഴ്‌നാട്ടിലെ കള്ളക്കുറിച്ചിയിൽ 50 പേരുടെ മരണത്തിനിടയാക്കിയ വിഷമദ്യ ദുരന്തത്തെ തുർന്നാണ് പരിപാടികൾ മാറ്റിവച്ചിരിക്കുന്നത്. വിഷമദ്യ ദുരന്തത്തിൽപ്പെട്ടവരെ സഹായിക്കണെമന്ന് വിജയ് അഭ്യർത്ഥിച്ചു.

അതേസമയം, കഴിഞ്ഞ ദിവസം വിഷമദ്യ ദുരന്തത്തിൽപെട്ടവരെ താരം ആശുപത്രിയിലെത്തി സന്ദർശിച്ചിരുന്നു. വിവിധ ആശുപത്രികളിൽ കഴിയുന്ന ആളുകൾക്കാണ് ആശ്വാസവുമായി വിജയ് എത്തിയത്. ചികിത്സയിൽ കഴിയുന്ന ഓരോരുത്തരുടെയും അടുത്തെത്തി വിജയ് സുഖവിവരം അന്വേഷച്ചു.

ഇത്തരം സംഭവങ്ങൾ വീണ്ടും ആവർത്തിക്കാൻ കാരണം സർക്കാറിന്റെ തികഞ്ഞ അനാസ്ഥയാണെന്ന് വിജയ് പ്രതികരിച്ചു. എക്‌സ് മാദ്ധ്യമത്തിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.