General (Page 1,522)

ഒരു റേഷന്‍ കാര്‍ഡ്

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പുതിയ റേഷൻ കാർഡിനു വേണ്ടിയുള്ള അപേക്ഷകൾ, പേരുകൾ കുറവ് ചെയ്യുന്നതിനും കൂട്ടിചേർക്കുന്നതിനും, തെറ്റ് തിരുത്തുന്നതിനുമുളള അപേക്ഷകൾ എന്നിവ അക്ഷയസെന്റർ വഴിയോ സിറ്റിസൺ ലോഗിൻ മുഖേന ഓൺലൈനായോ മാത്രമേ സ്വീകരിക്കുകയുള്ളൂ എന്ന്
സിവിൽ സപ്ളൈസ് ഡയറക്ടർ ഹരിത വി കുമാർ അറിയിച്ചു.

ഇനി ഒരറിയിപ്പുണ്ടാകുന്നത് വരെ പുതിയ റേഷൻ കാർഡിനുള്ള അപേക്ഷകൾ നേരിട്ട് സ്വീകരിക്കുകയില്ല. പുതിയ കാർഡിന് അപേക്ഷച്ചവർക്ക് ഓഫീസ് നടപടിക്രമങ്ങൾ പൂർത്തിയായിക്കഴിഞ്ഞാൽ അപേക്ഷകനെ ഫോണിൽ ബന്ധപ്പെടും. അതിനുശേഷം ആവശ്യമായ രേഖകൾ സഹിതം ഓഫീസിൽ നേരിട്ടെത്തി റേഷൻ കാർഡ് കൈപ്പറ്റണമെന്നും സിവിൽ സപ്ളൈസ് ഡയറക്ടർ അറിയിച്ചു.

Prime Minister

ജൂൺ 15 ന് ശേഷം ചൈനയുമായി നടന്ന ഏറ്റുമുട്ടൽ വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്രമോഡി ലഡാക്കിലെത്തി.പുലർച്ചെ ലേ സന്ദർശിച്ച അദ്ദേഹം അതിനു ശേഷമാണ് ലഡാക്കിലേക്ക് എത്തിയത്. ലഡാക്ക് സന്ദർശനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രതിരോധ ചീഫ് ജനറൽ ബിപിൻ റാവത്തും ആർമി ചീഫ് എം എം നരവനെയും അനുഗമിക്കുന്നു.

സമുദ്രനിരപ്പിൽ നിന്ന് 110000 അടി ഉയരത്തിലുള്ള നിമു എന്ന സ്ഥലത്തെ ഫോർവേഡ് മിലിട്ടറി പൊസിഷനിലാണ് പ്രധാനമന്ത്രി ഇപ്പോൾ ഉള്ളതെന്നാണ് വിവരം.
അദ്ദേഹം നിമുവിലെ ഫോർവേഡ് ലൊക്കേഷനുകളിലൊന്നിലെ ഉദ്യോഗസ്ഥരുമായി സംവദിക്കുന്നു. അതിർത്തിയോട് വളരെ ചേർന്ന സ്ഥലമാണിത്. ഇവിടുത്തെ സേനാവിന്യാസം അദ്ദേഹം നേരിട്ട് വിലയിരുത്തും.

ഗാൽവൻ താഴ്വരയിലെ സംഘർഷത്തിൽ പരുക്കേറ്റ സൈനികരുമായും അദ്ദേഹം ആശയവിനിമയം നടത്തി എന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

അതിർത്തിയിൽ സൈനികർ മുഖാമുഖം നിൽക്കുന്ന സ്ഥലത്താണ് പ്രധാനമന്ത്രി സന്ദർശനം നടത്തിയത്.വളരെ അപ്രതീക്ഷിതമായായിരുന്നു അദ്ദേഹത്തിൻ്റെ സന്ദർശനം. സേനാംഗങ്ങൾക്ക് ആത്മവിശ്വാസം പകരുക എന്നതാണ് സന്ദർശനത്തിൻ്റെ ലക്ഷ്യം.

road accident

റോഡപകടത്തില്‍ പെടുന്നവര്‍ക്കു വേണ്ടി കേന്ദ്രഗതാഗത മന്ത്രാലയമാണ് പദ്ധതിയുടെ പൂർണ്ണരൂപം ആസൂത്രണം ചെയ്തിരിക്കുന്നത്. അപകടത്തില്‍ പെട്ടയാളുടെ ജീവന്‍ രക്ഷപ്പെടുത്താനുള്ള നിര്‍ണായക സമയമാണ് ആദ്യ മണിക്കൂറുകൾ. ഈ സമയത്ത് മികച്ച ചികിത്സ ലഭ്യമാക്കിയാല്‍ റോഡപകടങ്ങളിലെ മരണനിരക്ക് കുറയ്ക്കാൻ കഴിയും. പ്രഥമശുശ്രൂഷ നല്‍കുക, എന്നതാണ് പദ്ധതിയിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്. ആദ്യ മണിക്കൂറുകളിലെ ചികിത്സയുള്‍പ്പെടെയുള്ളവയുടെ ചെലവുകളാകും പദ്ധതി പ്രകാരം സൗജന്യമാക്കുക.

അപകടത്തില്‍ പെടുന്ന ഓരോ വ്യക്തിക്കും 2.5 ലക്ഷം രൂപയുടെ വരെയുള്ള ചികിത്സ സൗജന്യമാക്കുകയാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജന അഥവാ ആയുഷ്മാന്‍ ഭാരതിന്റെ ഭാഗമായാകും പദ്ധതി നടപ്പിലാക്കുക.രാജ്യത്ത് അപകടത്തില്‍പ്പെടുന്ന വിദേശീയരായ ആളുകളുടെ ചികിത്സയും പദ്ധതിയില്‍ ഉള്‍പ്പെടുന്നു.