Health (Page 4)

ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ ഇനി മുതൽ അത്താഴം എപ്പോഴും അൽപം നേരത്തെ കഴിക്കണം. രാത്രി 7 നും 7.30 നും ഇടയിൽ അത്താഴം കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നുവെന്നാണ് പുതിയ പഠനം വ്യക്തമാക്കിയിരിക്കുന്നത്. ബ്രിട്ടീഷ് ജേർണൽ ഓഫ് ന്യൂട്രീഷനിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇതുസംബന്ധിച്ച കാര്യങ്ങൾ വിശദീകരിച്ചിരിക്കുന്നത്.

വണ്ണമുള്ളവരിൽ 12-ആഴ്ച നടത്തിയ പഠനത്തിൽ ലിപിഡ് പ്രൊഫൈലുകളും ഇൻസുലിൻ സംവേദനക്ഷമതയും മെച്ചപ്പെടുത്തുന്നതായി കണ്ടെത്തി. നേരത്തെ അത്താഴം കഴിക്കുന്നത് ശരീരത്തിൽ അമിത കൊഴുപ്പ് അടിഞ്ഞ് കൂടുന്നത് തടയുന്നതായി ഡൽഹിയിലെ ഇന്ദ്രപ്രസ്ഥ അപ്പോളോ ഹോസ്പിറ്റൽസിലെ എൻഡോക്രൈനോളജി സീനിയർ കൺസൾട്ടന്റ് ഡോ റിച്ച ചതുർവേദി പറയുന്നു.

രാത്രി നേരത്തെ ഭക്ഷണം കഴിക്കുന്നത് മികച്ച ദഹനത്തിനും പോഷകങ്ങൾ ആഗിരണം ചെയ്യുന്നതിനും ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു. ഭാരം കുറയ്ക്കാൻ നേരത്തെയുള്ള അത്താഴ രീതി ഒരു പരിധി വരെ ഗുണം ചെയ്യും. ഇത് എളുപ്പത്തിലുള്ള ദഹനത്തിന് കാരണമാകുകയും മെറ്റബോളിക് പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുകയും ഭക്ഷണത്തെ ഊർജ്ജമാക്കി മാറ്റുകയും കലോറി എരിച്ച് കളയുകയും ചെയ്യുന്നുവെന്ന് പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു.

കിച്ചൻ സ്പോഞ്ച് ഉപയോഗിച്ച് പാത്രം കഴുകുന്നവരാണ് നമ്മളെല്ലാവരും. എന്നാൽ, കിച്ചൻ സ്പോഞ്ച് ഉപദ്രവകാരികളായ ബാക്ടീരിയകളുടെ ആവാസസ്ഥാനമാകാമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ഒരു ടോയ്‌ലറ്റിൽ ഉള്ളതിനെക്കാൾ അധികം ബാക്ടീരിയ ഒരു കിച്ചൻ സ്പോഞ്ചിൽ ഉണ്ടെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. ഒരു ക്യുബിക് സെന്റിമീറ്ററിൽ 54 ദശലക്ഷം ബാക്ടീരിയകളാണുള്ളത്. പാത്രം വൃത്തിയാക്കുന്ന സമയം ഇത് എല്ലായിടങ്ങളിലേക്കും വ്യാപിക്കുകയും ഭക്ഷ്യവിഷബാധയ്ക്കു കാരണമാകുകയും ചെയ്യുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

കിച്ചൻ സ്പോഞ്ചിലൂടെ ഉദരരോഗങ്ങൾ, മെനിഞ്ജൈറ്റിസ്, ന്യുമോണിയ, കടുത്ത പനി, വയറിളക്കം, ജീവനു തന്നെ ഭീഷണിയായേക്കാവുന്ന ബ്ലഡ് പോയ്സണിംഗ് എന്നിവ വരാനുള്ള സാധ്യതയുണ്ട്. സ്പോഞ്ചിൽ കാണപ്പെടുന്ന ഇകോളി, ഭക്ഷ്യവിഷബാധയ്ക്കു കാരണമാകും. ചികിത്സിച്ചില്ലെങ്കിൽ ഇത് ജീവനു തന്നെ ഭീഷണിയാകുമെന്ന് വിദഗ്ധർ ഓർമ്മപ്പെടുത്തുന്നു.

കിച്ചൻ സ്പോഞ്ചിൽ കാണുന്ന ഇ കോളി വൃക്കത്തകരാറിനു കാരണമാകും. ഹീമോലിറ്റിക് യൂറെമിക് സിൻഡ്രോം എന്നാണ് വൃക്കയുടെ ഈ അവസ്ഥയ്ക്കു പേര്. വിഴുപ്പു തുണികളിലുണ്ടാകുന്ന ഗന്ധത്തിനു കാരണമാകുന്ന മൊറാക്സല്ല ഒസ്ലോയെൻസിസും സ്പോഞ്ചിൽ ഉണ്ട്. ഇവ സന്ധിവാതത്തിനു വരെ കാരണമാകും. മലിനജലത്തിലും കേടായ ഭക്ഷണങ്ങളിലും കാണുന്ന സാൽമൊണല്ലയും അടുക്കള സ്പോഞ്ചിൽ ഉണ്ട്. ഇത് പനി, വയറിളക്കം, വയറുവേദന, പനി ഇവയ്ക്ക് കാരണമാകുമെന്നും വിദഗ്ധർ കൂട്ടിച്ചേർത്തു.

ഏറ്റവും ലളിതമായ വ്യായാമങ്ങളിലൊന്നാണ് നടത്തം. ശരീരത്തിന്റെ ആരോഗ്യത്തിന് മാത്രമല്ല മാനസികാരോഗ്യത്തിനും നടത്തം വളരെ നല്ലതാണ്. ദിവസം 30 മിനിറ്റ് നടന്നാൽ ലഭിക്കുന്ന ആരോഗ്യ ഗുണങ്ങൾ ചില്ലറയൊന്നുമല്ല. ഹൃദയ സംബന്ധമായ അസുഖങ്ങളെ തടയാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ഇത് സഹായിക്കുമെന്നാണ് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നത്.

പതിവായി നടക്കുന്നത് ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കാനും കൊളസ്‌ട്രോൾ കുറക്കാനും സഹായിക്കും. അതിലൂടെ ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കാനാകും. ടൈപ്പ് 2 പ്രമേഹ സാധ്യത കുറയ്ക്കാനും പതിവായുള്ള നടത്തം സഹായകമാണ്. ശരീരത്തിന് ഉന്മേഷം ഉണ്ടാകാനും ക്ഷീണത്തെ തടയാനും ഊർജ്ജം ലഭിക്കാനും പതിവായി നടക്കുന്നത് നല്ലതാണ്. രോഗ പ്രതിരോധശേഷി വർധിപ്പിക്കാനും ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിനും നടത്തം ഗുണം ചെയ്യും.

പതിവായി നടക്കുന്നത് എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തും. മാനസിക സമ്മർദ്ദവും ഉത്കണ്ഠയും കുറഞ്ഞ് മൊത്തത്തിലുള്ള മാനസികാരോഗ്യം മെച്ചപ്പെടുത്താൻ നടത്തത്തിലൂടെ കഴിയും.

ഇന്ന് നമ്മളിൽ പലരെയും അലട്ടുന്ന പ്രശനങ്ങളിലൊന്നാണ് ഡ്രൈ ഐ അഥവാ കണ്ണിന് വരുന്ന വരൾച്ച. കണ്ണുകൾ ആവശ്യത്തിന് കണ്ണുനീർ ഉത്പാദിപ്പിക്കാത്തപ്പോഴോ കണ്ണുനീരിന്റെ ഗുണനിലവാരം മോശമാകുമ്പോഴോ ഉണ്ടാകുന്ന ഒരു സാധാരണ നേത്രരോഗമാണിത്. ഇത് പ്രധാനമായും രണ്ടു വിധത്തിലുണ്ടാകുന്നു. കണ്ണിലെ ലാക്രിമൽ ഗ്ലാന്റിൽ നിന്നും കണ്ണുനീരുൽപാദിപ്പിച്ച് അത് നോർമലായി പോകുന്നു.

എന്നാൽ ചിലപ്പോൾ ഇതേ രീതിയിൽ കണ്ണുനീർ ഉൽപാദിപ്പിയ്ക്കാൻ സാധിയ്ക്കുന്നില്ല. ഇതിന് അക്യൂട്ട് ഡെഫിഷ്യൻസി ഡ്രൈ ഐ എന്നാണ് പറയുന്നത്. കണ്ണുനീർ ഗ്രന്ഥിക്കുണ്ടാകുന്ന പ്രശ്നമാകും ഇതിന് കാരണം. പ്രായമായവരിലാണ് ഈ അവസ്ഥ കൂടുതലുണ്ടാകുന്നത്.

അടുത്തത് ഇവാപ്പറേറ്റീവ് ഡ്രൈ ഐ എന്നതാണ്. അന്തരീക്ഷത്തിലേയ്ക്ക് കണ്ണുനീർ ആവിയായി പോകുന്നു. ഇതിന് കാരണം നാം കണ്ണ് നോർമലായി ചിമ്മാതിരിയ്ക്കുമ്പോഴാണ്. പ്രത്യേകിച്ച് സ്‌ക്രീനിൽ നോക്കിക്കൊണ്ടിരിയ്ക്കുമ്പോൾ. സ്‌ക്രീനിൽ നോക്കുമ്പോൾ, ഇത് മൊബൈൽ ആണെങ്കിലും ലാപ്ടോപ്പാണെങ്കിലും ടിവിയാണെങ്കിലും നാം അറിയാതെ തന്നെ കണ്ണ് ചിമ്മാൻ മറന്നു പോകും. കണ്ണ് ചിമ്മിത്തുറക്കുമ്പോൾ കണ്ണുനീര് സ്വാഭാവികമായി കണ്ണിൽ പരന്ന് കണ്ണിന് സ്വാഭാവിക ഈർപ്പമുണ്ടാകും. എന്നാൽ കണ്ണ് അടയ്ക്കാതിരിയ്ക്കുമ്പോൾ ഇതുണ്ടാകുന്നുമില്ല. ഇത് കണ്ണിന് വരൾച്ചയുണ്ടാക്കുന്നു. കണ്ണുനീർ കുറയുന്നു. ഇത് കണ്ണിന് അസ്വസ്ഥതയുണ്ടാക്കും.

മദ്യപാന ശീലം യുവാക്കളിൽ സ്‌ട്രോക്ക് ഉണ്ടാകാൻ കാരണമാകുന്നതായി വ്യക്തമാക്കുന്ന പുതിയ പഠന റിപ്പോർട്ട് പുറത്ത്. ഉയർന്ന മദ്യപാനം യുവാക്കളിൽ സ്‌ട്രോക്ക് വരാനുള്ള സാധ്യത 50 ശതമാനം വർധിപ്പിക്കുമെന്ന് വിദഗ്ധർ വ്യക്തമാക്കി. 2022-ലെ ഇന്റർസ്‌ട്രോക്ക് പഠനം അനുസരിച്ച് ഉയർന്നതും മിതമായതുമായ മദ്യപാനം ഹൃദയാഘാത സാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നാണ് പഠനത്തിലെ വെളിപ്പെടുത്തൽ.

തലച്ചോറിലെ ന്യൂറോണുകൾ തമ്മിലുള്ള സ്വാഭാവിക ബന്ധത്തെ മദ്യം തടസ്സപ്പെടുത്തും. ഇത് തലച്ചോറിന്റെ പ്രവർത്തനം മന്ദഗതിയിലാക്കാനും രക്തസമ്മർദ്ദം, രക്തത്തിലെ ട്രൈഗ്ലിസറൈഡുകൾ എന്നിവ വർധിപ്പിക്കാനും കാരണമാകും. ഇത് തലച്ചോറിലേക്കുള്ള ഓക്‌സിജൻ വഹിച്ചുകൊണ്ടുള്ള രക്ത വിതരണം തടയുന്നതിലൂടെ രക്തപ്രവാഹത്തിനും പക്ഷാഘാതത്തിനും കാരണമാകും.

പക്ഷാഘാതം മൂലമുള്ള മരണങ്ങൾ 2050-ഓടെ 9.7 ദശലക്ഷമായി ഉയരുമെന്ന് ലാൻസെറ്റ് പഠനം വെളിപ്പെടുത്തി. 2050 ഓടെ പക്ഷാഘാതം മൂലമുണ്ടാകുന്ന മരണം പ്രതിവർഷം 10 ദശലക്ഷമായും ഉയരാനും സാധ്യതയുണ്ട്. പൊണ്ണത്തടി, പ്രമേഹം, സമ്മർദം, ഉറക്കമില്ലായ്മ, അനാരോഗ്യകരമായ ഡയറ്റ് എന്നിവയ്ക്ക് പുറമെ മദ്യപാനവും പുകയില ഉപയോഗവും പക്ഷാഘാത സാധ്യത വർധിപ്പിക്കുന്ന മറ്റ് രണ്ട് പ്രധാന ഘടകങ്ങളാണ്. മദ്യപാനത്തിന് ദീർഘകാല ന്യൂറോളജിക്കൽ പ്രശ്നങ്ങൾ ഉണ്ടാക്കാം.

തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി തിരുവനന്തപുരം മെഡിക്കൽ കോളേജ് എസ്.എ.ടി. ആശുപത്രിയിൽ ഫീറ്റൽ മെഡിസിൻ വിഭാഗം ആരംഭിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ആരോഗ്യ വകുപ്പ് ഇതുസംബന്ധിച്ച് ഉത്തരവിട്ടു. എസ്.എ.ടി. ആശുപത്രിയുടേയും സിഡിസിയുടേയും സംയുക്ത സംരംഭമായാണ് ഈ വിഭാഗം പ്രവർത്തിക്കുക. ഈ നൂതന ചികിത്സയിലൂടെ ഗർഭാവസ്ഥയിൽ തന്നെ കുഞ്ഞുങ്ങളുടെ ബുദ്ധിമുട്ടുകളും വൈകല്യങ്ങളും കണ്ടുപിടിച്ച് ചികിത്സിക്കുന്നതിനും ആരോഗ്യം ഉറപ്പ് വരുത്തുന്നതിനും നവജാത ശിശുക്കളുടെ മരണം കുറയ്ക്കുന്നതിനും സാധിക്കുന്നു. സ്വകാര്യ മേഖലയിൽ വളരെയധികം ചിലവുള്ള ഈ ചികിത്സ സർക്കാർ പദ്ധതികളിലൂടെ സൗജന്യമായാണ് നൽകുന്നത്. നവജാത ശിശുക്കളുടെ ആരോഗ്യം ഉറപ്പാക്കുന്നതിൽ ഈ വിഭാഗത്തിന് വളരെ പങ്കുവഹിക്കാനാകുമെന്നും മന്ത്രി വ്യക്തമാക്കി.

ഇന്ത്യയിൽ സർക്കാർ മേഖലയിൽ എയിംസിന് ശേഷം രണ്ടാമതായാണ് എസ്.എ.ടി. ആശുപത്രിയിൽ ഫീറ്റൽ മെഡിസിൻ വിഭാഗം സ്ഥാപിക്കുന്നത്. ഗർഭത്തിലുള്ള കുഞ്ഞിനെ ബാധിക്കുന്ന രോഗങ്ങളെയും അവസ്ഥകളെയും പറ്റി പഠിക്കുന്ന ശാസ്ത്ര ശാഖയാണ് ഫീറ്റൽ മെഡിസിൻ. ഒബ്സ്റ്റീട്രിഷ്യൻമാർ, പീഡിയാട്രിഷ്യൻമാർ, ജനിറ്റിക്‌സ് വിദഗ്ധർ, ഫീറ്റൽ മെഡിസിൻ സ്പെഷലിസ്റ്റുകൾ എന്നിവരുൾപ്പെടുന്ന ഒരു മൾട്ടിഡിസ്സിപ്ലിനറി ടീം ഉൾപ്പെടെയുള്ളവരാണ് ഈ വിഭാഗത്തിലുണ്ടാകുക.

അത്യാധുനിക ഫീറ്റൽ മെഡിസിൻ സാങ്കേതികവിദ്യകളിലൂടെ സങ്കീർണമായ അവസ്ഥകളുള്ള കുഞ്ഞുങ്ങളെ പോലും രക്ഷിച്ചെടുക്കാനാകും. ജന്മവൈകല്യങ്ങൾ, ജനിതക രോഗങ്ങൾ, മറ്റ് ഭ്രൂണ പ്രശ്നങ്ങൾ എന്നിവ തിരിച്ചറിയുകയും കൈകാര്യം ചെയ്യുകയും ചെയ്യുന്ന പ്രീനേറ്റൽ ഡയഗ്നോസിസ്, ഗർഭധാരണത്തിലുടനീളം ഭ്രൂണ വളർച്ച, വികസനം എന്നിവ നിരീക്ഷിക്കുന്ന ഫീറ്റൽ സർവൈലൻസ്, രക്തദാനം, ശസ്ത്രക്രിയ എന്നിവ പോലുള്ള ഭ്രൂണ അവസ്ഥകൾക്ക് ഇടപെടൽ നൽകുന്ന ഫീറ്റൽ തെറാപ്പി, ഭ്രൂണ വൈകല്യങ്ങളോ സങ്കീർണതകളോ ബാധിക്കുന്ന രക്ഷിതാക്കൾക്കും കുടുംബങ്ങൾക്കും മാർഗദർശനവും പിന്തുണയും നൽകുന്ന കൗൺസലിംഗ് & സപ്പോർട്ട് എന്നിവ ഈ വിഭാഗത്തിലുണ്ടാകും. ഒബ്സ്റ്റട്രിക്‌സ് ആന്റ് ഗൈനക്കോളജി വിഭാഗത്തിലെ ഡോ. പിയോ ജെയിംസ് ഫീറ്റൽ മെഡിസിൻ വിഭാഗത്തിന്റെ മേധാവിയായി പ്രവർത്തിക്കും.

ആലപ്പുഴ: മഞ്ഞപ്പിത്ത പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി ആരോഗ്യ വകുപ്പ്. ചെങ്ങന്നൂർ ഐ എച്ച് ആർ ഡി എഞ്ചിനീയറിങ് കോളേജിലെ മൂന്ന് വിദ്യാർത്ഥികൾ ചെങ്ങന്നൂർ ജില്ല ആശുപത്രിയിൽ രോഗലക്ഷണങ്ങളുമായി തുടർച്ചയായി എത്തിയതി നോടനുബന്ധിച്ചുള്ള അന്വേഷണത്തിൽ 11 കുട്ടികൾക്ക് കൂടി മഞ്ഞപ്പിത്തം സംശയിക്കുന്നതായി ബോധ്യപ്പെട്ടതിനെ തുടർന്നാണ് പ്രതിരോധ നിയന്ത്രണ പ്രവർത്തനങൾ ഊർജിതമാക്കിയത്.

ആരുടെയും നില ഗുരുതരമല്ല. പ്രദേശത്ത് പ്രതിരോധ നിയന്ത്രണ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ നടപ്പിലാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായി ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദർശിച്ചു. തുടർന്ന് ഡി എം ഒ യുടെ അധ്യക്ഷതയിൽ ദ്രുതകർമസേന യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. യോഗത്തിൽ കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം, ജില്ലാ പബ്ലിക് ഹെൽത്ത് ലാബ്, ചെങ്ങന്നൂർ , മാവേലിക്കര, ആലപ്പുഴ ജനറൽ ആശുപത്രികളിൽ നിന്നുള്ള വിദദ്ധർ , ജില്ലയിലെ പ്രോഗ്രാം ഓഫീസർമാർ , ഫീൽഡ് തല ആരോഗ്യ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.

1500 ഓളം വരുന്ന കുട്ടികൾ പഠിക്കുന്ന സ്ഥാപനമായതിനാലും കുട്ടികളിൽ പലരും പുറത്ത് വിവിധ ഹോസ്റ്റലുകളിലായി താമസിക്കുന്നതിനാലും രോഗമുള്ളവരെ എത്രയും വേഗം കണ്ടെത്തുന്നതിനും രോഗം മറ്റുള്ളവരിലേക്ക് പകരുന്നത് തടയുന്നതിനുമുള്ള അടിയന്തിര പ്രവർത്തനങ്ങൾക്കാണ് മുൻഗണന നൽകുന്നത്. രോഗ പ്രതിരോധ നിയന്ത്രണ പ്രവർത്തനകൾക്കായി വിവിധ ടീമുകളായി പ്രവർത്തനങ്ങൾ നടപ്പിലാക്കി വരുന്നു. രോഗ നിരീക്ഷണം, രോഗലക്ഷണം ഉള്ളവരുടെയും , മറ്റു കുട്ടികളുടെയും വിവര ശേഖരണം, വെള്ളത്തിന്റെ സാമ്പിൾ ശേഖരണം, ജലസ്രോതസ്സുകളുടെ സൂപ്പർ ക്ലോറിനേഷൻ , ശുചിത്വ പരിശോധന, ബോധ വത്കരണ പ്രവർത്തനങ്ങൾ എന്നിവയ്ക്കായി വിവിധ ടീമുകളായി പ്രവർത്തനങ്ങൾ നടപ്പിലാക്കി വരുന്നു. രോഗലക്ഷണങ്ങൾ സംശയിക്കുന്നവരുടെ രക്ത സാമ്പിൾ മാവേലിക്കര ജില്ലാ ആശുപത്രിയിൽ പരിശോധിക്കുന്നതിനുള്ള സൗകര്യം സജ്ജമാക്കിയിട്ടുണ്ട്. പ്രദേശത്തുള്ള ഹോസ്റ്റലുകൾ, ഭക്ഷണ ശാലകൾ എന്നിവ കേന്ദ്രീകരിച്ച് ആരോഗ്യ വകുപ്പ്, മുനിസിപ്പൽ ആരോഗ്യ വിഭാഗം , ഫുഡ് & സേഫ്റ്റി യുമായി സഹകരിച്ച് പരിശോധനയും ബോധവത്കരണ പ്രവർത്തനങ്ങളുo ശക്തിപ്പെടുത്താൻ തീരുമാനിച്ചു.

പാണ്ടനാട് സാമൂഹിക ആരോഗ്യ കേന്ദ്രം, കുറത്തികാട് സാമൂഹിക ആരോഗ്യ കേന്ദ്രം ചെങ്ങന്നൂർ, മാവേലിക്കര ജില്ലാ ആശുപത്രികൾ എന്നിവർ ചേർന്ന് പ്രദേശത്ത് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു വരുന്നു. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പാണ്ടനാട് മെഡിക്കൽ ഓഫീസർ ഡോ. ലക്ഷ്മി യുടെ നേതൃത്വത്തിൽ കോളേജ് വിദ്യാർത്ഥികൾക്കായി ബോധവത്കരണ ക്ലാസ്സുകൾ നടത്തി.

എന്താണ് മഞ്ഞപ്പിത്തം

കരളിനെ ബാധിക്കുന്ന ഒരു വൈറസ് രോഗമാണ് മഞ്ഞപ്പിത്തം (വൈറൽ ഹെപ്പറ്റൈറ്റിസ്). മഞ്ഞപ്പിത്തം എ, ഇ എന്നിവ കുടിവെള്ളവും ആഹാരവും വഴി പകരുന്നവയാണ്. ശരീരവേദനയോടുകൂടിയ പനി, തലവേദന, ക്ഷീണം, ഓക്കാനം, ഛർദ്ദി വിശപ്പില്ലായ്മ തുടങ്ങിയവയാണ് പ്രാരംഭ ലക്ഷണങ്ങൾ. പിന്നീട് മൂത്രത്തിലും കണ്ണിനും ശരീരത്തിലും മഞ്ഞ നിറം പ്രത്യക്ഷപ്പെടുന്നു. രോഗലക്ഷണങ്ങൾ കണ്ടാൽ എത്രയും വേഗം ചികിത്സ തേടുക എന്നത് പ്രധാനമാണ്.

അശാസ്ത്രീയമായ ചികിത്സാരീതികൾ കരൾ, വൃക്ക തുടങ്ങിയ അവയവങ്ങൾക്ക് ഹനികരമാകാം. മഞ്ഞപ്പിത്ത രോഗത്തിന് ചികിത്സയിലിരിക്കുന്നവർ ഡോക്ടറുടെ നിർദ്ദേശപ്രകാരമല്ലാതെയുള്ള ഒരു മരുന്നും ഒരു കാരണവശാലും കഴിക്കരുത്. രോഗമുള്ളപ്പോൾ പാരസെറ്റമോൾ പോലെയുള്ള മരുന്നുകൾ പോലും കരളിനെ ദോഷകരമായി ബാധിച്ചേക്കാം. അതുകൊണ്ട് ഡോക്ടർ നിർദ്ദേശിക്കുന്ന മരുന്നുകൾ മാത്രം നിർദ്ദേശിക്കുന്ന ക്രമത്തിലും അളവിലും മാത്രംകഴിക്കുക

രോഗലക്ഷണങ്ങൾ ഉള്ളവർ നന്നായി വിശ്രമിക്കുകയും ധാരാളം ശുദ്ധജലം കുടിക്കുകയും പഴങ്ങൾ പച്ചക്കറികൾ എന്നിവർ നന്നായി കഴിക്കുകയും വേണം എണ്ണയും കൊഴുപ്പും അധികമടങ്ങിയ ഭക്ഷണസാധനങ്ങൾ ഒഴിവാക്കുന്നതാണ് നല്ലത് .

പ്രതിരോധം പ്രധാനം

രോഗാണുക്കളാൽ മലിനമായ വെള്ളം, ആഹാര പദാർത്ഥങ്ങൾ, ശുചിയല്ലാത്ത കൈകൾ, രോഗി ഉപയോഗിച്ച മറ്റ് വസ്തുക്കൾ എന്നിവയിലൂടെ രോഗം പകരുന്നു.

രോഗബാധിതരായ വ്യക്തി ആഹാര പദാർത്ഥങ്ങൾ കെകാര്യം ചെയ്യുന്നതിലൂടെയും , ആഹാരം പങ്കിട്ടു കഴിക്കുമ്പോഴും , ഉപയോഗിച്ച പാത്രങ്ങൾ, മറ്റ് വസ്തുക്കൾ, ടോയ്‌ലറ്റുകൾ, ബക്കറ്റ്, മഗ്ഗ് എന്നിവ പൊതുവായി ഉപയോഗിക്കുന്നതിലൂടെയും രോഗം പകരുന്നു.

കിച്ചൻ സ്‌പോഞ്ച് ഉപയോഗിച്ച് പാത്രം കഴുകുന്നവരാണ് നമ്മളെല്ലാവരും. എന്നാൽ, കിച്ചൻ സ്‌പോഞ്ച് ഉപദ്രവകാരികളായ ബാക്ടീരിയകളുടെ ആവാസസ്ഥാനമാകാമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ഒരു ടോയ്ലറ്റിൽ ഉള്ളതിനെക്കാൾ അധികം ബാക്ടീരിയ ഒരു കിച്ചൻ സ്‌പോഞ്ചിൽ ഉണ്ടെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. ഒരു ക്യുബിക് സെന്റിമീറ്ററിൽ 54 ദശലക്ഷം ബാക്ടീരിയകളാണുള്ളത്. പാത്രം വൃത്തിയാക്കുന്ന സമയം ഇത് എല്ലായിടങ്ങളിലേക്കും വ്യാപിക്കുകയും ഭക്ഷ്യവിഷബാധയ്ക്കു കാരണമാകുകയും ചെയ്യുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

കിച്ചൻ സ്‌പോഞ്ചിലൂടെ ഉദരരോഗങ്ങൾ, മെനിഞ്‌ജൈറ്റിസ്, ന്യുമോണിയ, കടുത്ത പനി, വയറിളക്കം, ജീവനു തന്നെ ഭീഷണിയായേക്കാവുന്ന ബ്ലഡ് പോയ്‌സണിംഗ് എന്നിവ വരാനുള്ള സാധ്യതയുണ്ട്. സ്‌പോഞ്ചിൽ കാണപ്പെടുന്ന ഇകോളി, ഭക്ഷ്യവിഷബാധയ്ക്കു കാരണമാകും. ചികിത്സിച്ചില്ലെങ്കിൽ ഇത് ജീവനു തന്നെ ഭീഷണിയാകുമെന്ന് വിദഗ്ധർ ഓർമ്മപ്പെടുത്തുന്നു.

കിച്ചൻ സ്‌പോഞ്ചിൽ കാണുന്ന ഇ കോളി വൃക്കത്തകരാറിനു കാരണമാകും. ഹീമോലിറ്റിക് യൂറെമിക് സിൻഡ്രോം എന്നാണ് വൃക്കയുടെ ഈ അവസ്ഥയ്ക്കു പേര്. വിഴുപ്പു തുണികളിലുണ്ടാകുന്ന ഗന്ധത്തിനു കാരണമാകുന്ന മൊറാക്‌സല്ല ഒസ്ലോയെൻസിസും സ്‌പോഞ്ചിൽ ഉണ്ട്. ഇവ സന്ധിവാതത്തിനു വരെ കാരണമാകും. മലിനജലത്തിലും കേടായ ഭക്ഷണങ്ങളിലും കാണുന്ന സാൽമൊണല്ലയും അടുക്കള സ്‌പോഞ്ചിൽ ഉണ്ട്. ഇത് പനി, വയറിളക്കം, വയറുവേദന, പനി ഇവയ്ക്ക് കാരണമാകുമെന്നും വിദഗ്ധർ കൂട്ടിച്ചേർത്തു.

ധാരാളം ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് നെല്ലിക്ക. വിറ്റാമിൻ, ധാതുക്കൾ, ആന്റിഓക്സിഡന്റുകൾ എന്നിവയാൽ സമ്പന്നമായ നെല്ലിക്ക കഴിക്കുന്നതിലൂടെ രോഗപ്രതിരോധ ശേഷി വർധിക്കും. ശരീരത്തിലെ ഓക്സിഡേറ്റീവ് സമ്മർദ്ദത്തെ ചെറുക്കാൻ സഹായിക്കുന്ന ആന്റിഓക്സിഡന്റുകൾ നെല്ലിക്കയിൽ അടങ്ങിയിട്ടുണ്ട്. ഇത് വിട്ടുമാറാത്ത രോഗങ്ങളുടെ അപകടസാധ്യത കുറയ്ക്കുകയും പ്രായമാകൽ പ്രക്രിയയെ മന്ദഗതിയിലാക്കുകയും ചെയ്യുന്നു.

നെല്ലിക്കയിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റ് ഗുണങ്ങൾ ദഹനവ്യവസ്ഥയെ ശക്തിപ്പെടുത്തും. ഫാറ്റി ആസിഡുകൾ, വിറ്റാമിനുകൾ, ഊർജം വർധിപ്പിക്കുന്ന ഘടകങ്ങൾ എന്നിവ ധാരളമായി നെല്ലിക്ക ജ്യൂസിൽ അടങ്ങിയിട്ടുണ്ട്. മുടിയുടെ പോഷണത്തിനും മുടിയ്ക്ക് ജലാംശം നൽകുന്നതിനും നെല്ലിക്ക സഹായിക്കും. നെല്ലിക്കയിലെ ആന്റിഓക്സിഡന്റുകൾ ചർമ്മകോശങ്ങളെ ഓക്‌സിഡേറ്റീവ് സമ്മർദ്ദത്തിൽ നിന്ന് സംരക്ഷിക്കുകയും കൊളാജൻ ഉൽപാദനത്തെ ഉത്തേജിപ്പിക്കുകയും ചെയ്യം.

ഇതിലടങ്ങിയിരിക്കുന്ന കരോട്ടിൻ കാഴ്ച മെച്ചപ്പെടുത്താനും പ്രായവുമായി ബന്ധപ്പെട്ട മാക്യുലർ ഡീജനറേഷൻ സാധ്യത കുറയ്ക്കാനും സഹായിക്കും. ഇത് ഓക്‌സിഡേറ്റീവ് സമ്മർദ്ദത്തിൽ നിന്ന് കണ്ണുകളെ സംരക്ഷിക്കുകയും കണ്ണിന്റെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും.

തിരുവനന്തപുരം: സമഗ്ര ട്രോമകെയർ സംവിധാനം എല്ലാ ജില്ലകളിലും യാഥാർത്ഥ്യമാക്കാനുള്ള നടപടികൾ പുരോഗമിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. മെഡിക്കൽ കോളേജുകൾക്ക് പുറമേ ആരോഗ്യ വകുപ്പിന് കീഴിലുള്ള ആശുപത്രികളിൽ കൂടി ട്രോമകെയർ സംവിധാനമൊരുക്കി വരുന്നു. നിലവിൽ തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, തൃശൂർ, കോഴിക്കോട്, കണ്ണൂർ മെഡിക്കൽ കോളേജുകളിൽ ലെവൽ 1 ട്രോമകെയർ സംവിധാനവും കൊല്ലം, എറണാകുളം, മഞ്ചേരി മെഡിക്കൽ കോളേജുകളിൽ ലെവൽ 2 ട്രോമകെയർ സംവിധാനവുമാണുള്ളത്. ഇടുക്കി, വയനാട്, പത്തനംതിട്ട, കാസർഗോഡ് മെഡിക്കൽ കോളേജുകളിൽ ലെവൽ 2 സംവിധാനം ഒരുക്കാനുമുള്ള നടപടികൾ സ്വീകരിച്ചു വരുന്നു. ഇതുകൂടാതെ ദേശീയ പാതയോടും സംസ്ഥാന പാതയോടും ചേർന്നുള്ള ആരോഗ്യ വകുപ്പിന് കീഴിലുള്ള 52 തെരഞ്ഞെടുക്കപ്പെട്ട ആശുപത്രികളിലും ട്രോമകെയർ സംവിധാനമൊരുക്കി വരുന്നതായും മന്ത്രി വ്യക്തമാക്കി.

അപകടം സംഭവിച്ചാൽ ആദ്യത്തെ മണിക്കൂറുകൾ വളരെ പ്രധാനമാണ്. ആ സുവർണ നിമിഷങ്ങൾക്കകം അടിയന്തര ചികിത്സ ലഭ്യമാക്കാനായി സൗകര്യമൊരുക്കാനുള്ള പദ്ധതിയാണ് ആരോഗ്യ വകുപ്പ് ആവിഷ്‌ക്കരിച്ചിട്ടുള്ളത്. കൂടുതൽ അപകടങ്ങൾ ഉണ്ടാകുന്ന സ്ഥലങ്ങൾ കണ്ടെത്തി ബ്ലാക്ക് സ്‌പോട്ടുകൾ നിശ്ചയിച്ച് കനിവ് 108 ആംബുലൻസുകൾ പുന:വിന്യസിച്ചു. അപകടത്തിൽ പെടുന്നവർക്ക് വേഗത്തിൽ പ്രാഥമിക ചികിത്സ ലഭ്യമാക്കാനായി സംസ്ഥാന പാതയോടും ദേശീയ പാതയോടും ബന്ധിപ്പിച്ച് പ്രധാന ആശുപത്രികളിൽ ട്രോമകെയർ സംവിധാനമൊരുക്കി വരുന്നു. ഒരു രോഗിയെ ആ ആശുപത്രിയിൽ നിന്നും മറ്റൊരു ഉയർന്ന ആശുപത്രിയിലേക്ക് റഫർ ചെയ്യുന്നതിന് റഫറൽ മാർഗനിർദേശങ്ങശും പുറത്തിറക്കി. റഫറൽ മാർഗനിർദേശങ്ങൾ കർശനമായി പാലിക്കാൻ നിർദേശം നൽകിയിട്ടുണ്ട്.

മെഡിക്കൽ കോളേജുകളിൽ ട്രോമകെയർ സംവിധാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ആദ്യമായി എമർജൻസി മെഡിസിൻ വിഭാഗം ആരംഭിച്ചു. അസോസിയേറ്റ് പ്രൊഫസർ, അസിസ്റ്റന്റ് പ്രൊഫസർ, സീനിയർ റെസിഡന്റ് തസ്തികൾ ഉൾപ്പെടെ സൃഷ്ടിച്ചു. മെഡിക്കൽ കോളേജുകളിലെ അത്യാഹിത വിഭാഗത്തിൽ മികച്ച ചികിത്സ ഉറപ്പാക്കാൻ ക്വാളിറ്റി മാനേജ്‌മെന്റ് ഇനിഷ്യേറ്റീവ് പദ്ധതി നടപ്പിലാക്കി. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ എമർജൻസി മെഡിസിൻ വിഭാഗത്തെ കേന്ദ്ര സർക്കാർ സെന്റർ ഓഫ് എക്‌സലൻസ് ആയി ഉയർത്താൻ തീരുമാനിച്ചു. അത്യാഹിത വിഭാഗ ചികിത്സയുടെ പഠനത്തിനായി നീതി ആയോഗ് – ഐസിഎംആർ തെരഞ്ഞടുക്കുന്ന രാജ്യത്തെ 5 മെഡിക്കൽ കോളേജുകളുടെ പട്ടികയിലാണ് തിരുവനന്തപുരം മെഡിക്കൽ കോളേജും ഉൾപ്പെട്ടത്.

മികച്ച ട്രോമകെയറിന് മികച്ച പരിശീലനം ഏറ്റവും അത്യാവശ്യമാണ്. ഒരാൾ അപകടത്തിൽപ്പെട്ടാൽ ഗോൾഡൻ അവറിനുള്ളിൽ അയാളെ രക്ഷിക്കുക എന്നത് വളരെ പ്രധാനമാണ്. അതിന് വിദഗ്ധ പരിശീലനം ആവശ്യമാണ്. ഇത് മുന്നിൽ കണ്ട് ആരോഗ്യ പ്രവർത്തകരെ പരിശീലിപ്പിക്കുന്നതിനായി അപെക്‌സ് ട്രോമ ആന്റ് എമർജൻസി ലേണിഗ് സെന്റർ (എ.ടി.ഇ.എൽ.സി.) സ്ഥാപിച്ചു. ഇതിനോടകം 25,000ലധികം ആരോഗ്യ പ്രവർത്തകർക്ക് പരിശീലനം നൽകിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.